tag:blogger.com,1999:blog-47153342581821455882024-03-12T22:08:08.320-07:00പാരിജാതംഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.comBlogger9125tag:blogger.com,1999:blog-4715334258182145588.post-7511092641411633522011-07-29T00:26:00.000-07:002011-07-29T00:33:01.453-07:00കവിതാസമാഹാരം പ്രകാശനം<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgF5RXZkcA-bBfYZD7bfkcRCkac-wWPIJqeh2LiM3TMCl6lmm8Trfs5i8zXFdmr7IDd8mswPkrM8sXONHt-aKKJppRiQrnS_KxEbVkTp2owCED6_6iiyfnxH5QzJQZchFc2ztQcgZcxxwo/s1600/NEW+INVITATION-PRAKASANAM.jpg"><img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 137px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgF5RXZkcA-bBfYZD7bfkcRCkac-wWPIJqeh2LiM3TMCl6lmm8Trfs5i8zXFdmr7IDd8mswPkrM8sXONHt-aKKJppRiQrnS_KxEbVkTp2owCED6_6iiyfnxH5QzJQZchFc2ztQcgZcxxwo/s320/NEW+INVITATION-PRAKASANAM.jpg" alt="" id="BLOGGER_PHOTO_ID_5634673939546907458" border="0" /></a><br />പ്രിയരെ,<br />കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ബ്ലോഗിലും ആനുകാലികങ്ങളിലും പ്രസിദ്ധപ്പെടുത്തിയതും അല്ലാത്തതുമായ 50 കവിതകള്‍ ഉള്‍പ്പെടുത്തി ഒലിവ് ബുക്സ് പ്രസിദ്ധപ്പെടുത്തിയ എന്റെ കവിതാസമാഹാരം ''മുറിവുകള്‍ക്കുമുണ്ട് അതിന്റേതായ ന്യായങ്ങള്‍'' ജൂലൈ 31 ഞായര്‍ രാവിലെ 11 മണിക്ക് പ്രകാശനം ചെയ്യപ്പെടുകയാണ്. തദ്ദവസരത്തില്‍ പങ്കെടുക്കാന്‍ എല്ലാ ബ്ലോഗര്‍മാരെയും വിനയപൂര്‍വ്വം ക്ഷണിക്കുന്നു.<br /><br />പുസ്തകപ്രകാശനം-അന്‍വര്‍ അലി<br />ഏറ്റുവാങ്ങുന്നത്-ടി പി രാജീവന്<br />സാന്നിധ്യം-മൈന ഉമൈബാന്‍, അര്‍ഷാദ് ബത്തേരി, അനീഷ് ജോസഫ്ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com4tag:blogger.com,1999:blog-4715334258182145588.post-35676244135013646872010-11-12T00:11:00.000-08:002010-11-12T00:13:23.908-08:00നന്ദിത കെ എസ്-ഓര്‍മ്മയിലെ അധ്യാപിക<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiRKs9AHk26HUMhyphenhyphenPnxLOSX2D4RVuIsJYK5VWGjo_m0zlgues4Va5OKj0fqS2zPQ3pByCfLHLSQ8ZcGUSK1s9j-FaewkLlYAIFz9n5jXzA93Ek49c42hCKwvlBLpc7lTxfkBx_kwLoN80/s1600/nanditha-2.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 104px; height: 135px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiRKs9AHk26HUMhyphenhyphenPnxLOSX2D4RVuIsJYK5VWGjo_m0zlgues4Va5OKj0fqS2zPQ3pByCfLHLSQ8ZcGUSK1s9j-FaewkLlYAIFz9n5jXzA93Ek49c42hCKwvlBLpc7lTxfkBx_kwLoN80/s320/nanditha-2.jpg" border="0" alt="" id="BLOGGER_PHOTO_ID_5538573163973019842" /></a><br />പൊളിഞ്ഞുവീഴാറായെന്ന് തോന്നിക്കുംവിധം ദയനീയതയില്‍ നില്ക്കുന്ന ക്ലാസ്സ് മുറിയിലേക്ക് ആ അധ്യാപിക കുനിഞ്ഞാണ് കയറിവരുക. വര്‍ണ്ണങ്ങളും പൂക്കളും കുടിയേറാത്ത വസ്ത്രവും കറുത്ത മൊട്ടുകമ്മലുമിട്ട ആ സുന്ദരി പതിയെ ചാള്‍സ് ലാംബിലേക്കോ റോബര്‍ട്ട് ലിന്റിലേക്കോ കയറിപ്പോകും. അപ്പോഴെല്ലാം മൗനത്തിന്റെ ഗുഹമുഖമായി ആ ക്ലാസ്മുറി ചുരുങ്ങിച്ചുരുങ്ങി വരും. ചിലപ്പോള്‍ ചുമരുകളില്‍ സ്വയമുണ്ടായ ഗര്‍ത്തങ്ങളിലൂടെ വയലേലകളില്‍ നിന്ന് വേര്‍പെട്ട് വരുന്ന പിശടന്കാറ്റ് ശരീരങ്ങളിലേക്ക് ഒട്ടിച്ചേരാന്‍ ശ്രമിക്കും. കൈകള്‍ കൂട്ടിക്കെട്ടി കൗതുകത്തോടെ അധ്യാപികയുടെ മുഖത്തേക്ക് തന്നെ അപ്പോള്‍ കുട്ടികള്‍ ശ്രദ്ധയൂന്നും. ആ മെലിഞ്ഞ ശരീരത്തില്‍ പതിയ ചിത്രം വരയ്ക്കാന്‍ കൗശലക്കാരനായ കാറ്റൊരുങ്ങുമ്പോള്‍ സാരിത്തലപ്പ് തോള്‍വഴിയിട്ട് അവര്‍ വീണ്ടും വാചാലയാകും.<br />ആ ക്ലാസ്സ് മുറി ഇന്ന് ഓര്‍മ്മയുടെ ബൃഹത്ശിഖരമാണ്. തകര്‍ച്ചയെ അതിജീവിക്കാനാവാതെ എന്നോ അത് നിലംപൊത്തിയിരിക്കുന്നു. ലളിതജീവിതത്തിന്റെ വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന ആ അധ്യാപികയും സ്വപ്നങ്ങളെ ആട്ടിപ്പായിച്ച് ജീവിതത്തില്‍ നിന്നും ഓടിമറഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ പന്ഥാവുകള്‍ തേടി ശിഥിലമായിപ്പോയ കുറെ മനസ്സുകളില്‍ ഓര്‍മ്മകള്‍ ആ വെളുത്ത രൂപത്തെ വീണ്ടും കൊണ്ടുവരുമ്പോള്‍ കണ്ണുകള്‍ കരടുവീണ പോലെ ചുവക്കും. ഹൃദയമിടിപ്പിന്റെ വേഗം കൂടും. കാരണം ഊര്‍ജ്ജസ്വലയായ ആ അധ്യാപികയുടെ യാദൃശ്ചികത പേറിയ മരണം അത്രവേഗമൊന്നും സമ്മതിക്കാന്‍ അവരെയറിഞ്ഞവര്‍ക്കാവില്ല...<br />നന്ദിത എന്ന അധ്യാപികയെ കുറിച്ചുള്ള എന്റെ ഓര്‍മ്മ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു വര്‍ഷകാലത്തിലാണ്. പ്രഷുബ്ധമായ പ്രീഡിഗ്രിക്കാലം. ബത്തേരി കോ-ഓപ്പറേറ്റീവ് കോളജിലെത്തുന്നത് ക്ലാസ്സെല്ലാം തുടങ്ങിക്കഴിഞ്ഞാണ്. പുറമെ നിന്ന് നോക്കിയാല്‍ ഏതുനിമിഷവും നിലംപൊത്തുമെന്ന് തോന്നിക്കുന്ന ഷീറ്റിട്ട ക്ലാസ്സ്മുറികള്‍, അപരിചിതരായ മുഖങ്ങള്‍. അവരിലേക്കിറങ്ങാതെ തികച്ചും ഒറ്റയായി അതിലൊരു ലോകം തീര്‍ത്ത് ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. ദിവസങ്ങള്‍ ദ്രുതഗതിയില്‍ പായുന്നതിനിടയില്‍ ആരൊക്കെയോ ചോദിക്കാതെ മനസ്സില്‍ കയറിയിരുന്നു. അധ്യാപകരില്‍ ചിലര്‍ കൂട്ടുകാരെക്കാള്‍ അടുത്തു. അങ്ങനെ ഒരു വര്‍ഷം വേഗത്തില്‍ ഓടി മറഞ്ഞു...<br />മഴ തിമര്‍ക്കുന്ന ജൂണ്മാസത്തില് പാതിനനഞ്ഞാണ് ആദ്യം നന്ദിതടീച്ചര്‍ ക്ലാസ്സിലെത്തിയത്. ഇംഗ്ലീഷ് അധ്യാപികയുടെ ശാലീതയില്‍ മതിമറന്ന് കുറേനേരം. മുഖം നിറയെ ഗൗരവഭാവം. ആരെയും പരിചയപ്പെടാതെ, ആരെയും പേര് വിളിക്കാതെ പാഠഭാഗങ്ങള്‍ മാത്രമെടുത്ത് അഞ്ചുമിനിറ്റ് നേരത്തെ അവര്‍ സ്റ്റാഫ് റൂമിലേക്ക് മടങ്ങും. ഗതി മുറിയാതെ വീശുന്ന കാറ്റ് അപ്പോഴും അവര്‍ക്ക് അകമ്പടിയായുണ്ടാവും...<br />മൂന്ന് വര്‍ഷത്തിന് ശേഷം ഒരു വര്‍ഷകാലത്തിലാണ് അവരുടെ മരണവാര്‍ത്തയറിയുന്നത്. മഴ കോരി ചൊരിയുന്ന ആ പകലില്‍ എവിടെയോ നിഴലായി അവര്‍ നടക്കുന്നത് കണ്ടു. കലോത്സവവേദിയില്‍ ``ഫസ്റ്റ് പ്രൈസ് ഈസ് ഗോസ് ടു...''പച്ച സാരി ധരിച്ച ഒരു അനൗണ്‍സറുടെ നേര്‍ത്ത ശബ്ദം കേട്ടു. ഈറന്‍ വയലറ്റ് പൂക്കള്‍ മാത്രം പൂത്തുനിന്നിരുന്ന കോളജിലെ ചെറിയ പൂന്തോട്ടത്തില്‍ പൊഴിഞ്ഞുകിടന്നിരുന്ന ഇതളുകളില്‍ മഴ മരണത്തിന്റെ ചിത്രം വരയ്ക്കുന്നത് കണ്ടു...<br /><br />മരണശേഷം ഡയറിത്താളുകളില്‍ കുറിച്ചിട്ട കവിതകള്‍ കണ്ടെടുത്ത് പ്രസിദ്ധീകരിച്ചപ്പോഴാണ് നന്ദിതയെന്ന അധ്യാപികയുടെ സര്‍ഗ്ഗാത്മകശക്തി നാമറിയുന്നത്. ആരെയും അത്ഭുതപ്പെടുത്തും വിധം വാക്കുകള്‍ അടുക്കിവെച്ചവര്‍ മരണത്തെയും ആത്മനൊമ്പരങ്ങളെയും പ്രതീക്ഷകളെയും ഇണക്കിച്ചേര്‍ത്തിരിക്കുന്നു. 1985ലാണ് ആദ്യകവിത കുറിച്ചിട്ടിരിക്കുന്നത്. പ്രഷുബ്ധവും ഭാവതീവ്രമായിരുന്നു ആ കവിത. കാറ്റ് ആഞ്ഞടിക്കുന്നുവെന്നും കെട്ടുപോയ എന്നിലെ കൈത്തിരിനാളം ഉണരുന്നുവെന്നും ഞാന്‍ ആളിപ്പടരുന്നുവെന്നും വിവരിക്കുന്ന ആ വരികള്‍ മനസ്സിന്റെ പകര്‍ത്തെഴുത്താണെന്ന് തോന്നും. 1986ല്‍ എഴുതിയിട്ട രണ്ടു കവിതകളും വിഭിന്നമല്ല. സ്വപ്നങ്ങളിലെ ഓളങ്ങളെ തകര്‍ത്ത് നഷ്ടങ്ങളും വ്യാകുലതകളും ഇഴ ചേര്‍ന്ന് മുന്നേറുന്ന ഒരു നൗക കാണാം വരികളില്‍. കത്തിജ്വലിക്കുന്ന തീവ്രതയില്‍, എഴുതിയിട്ട പ്രതലം പോലും ഭസ്മമാകും വിധം തീവ്രം..<br /><br /><span class="Apple-style-span" >``നീ ചിരിക്കുന്നു<br />നിനക്ക് കിട്ടാത്ത സ്നേഹത്തെ കുറിച്ച്.<br />നിനക്ക് ഭൂമിയാണ് മാതാവ്<br />നിന്നെ കരള്‍ നൊന്തുവിളിക്കുന്ന<br />മാതാവിനെ നീ കാണുന്നില്ല.<br />നീ അലയുകയാണ്.<br />പിതാവിനെ തേടി,<br />മാതാവിനെ ഉപേക്ഷിച്ച്...<br />ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്?<br />ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു.<br />നിന്റെ കരുവാളിച്ച മുഖത്തെ,<br />എല്ലുന്തിയ കവിള്‍ത്തടങ്ങളെ,<br />നിന്റെ വെളുത്ത ഹൃദയത്തെ<br />എന്നോട് ക്ഷമിക്കൂ.''</span><br /><br />സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തെ പാളത്തിലൂടെയാണ് നീ സഞ്ചരിക്കുന്നത്. പക്ഷേ എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിക്കുന്നു. നീ സ്നേഹിക്കപ്പെടാന്‍ പോകുന്നു എന്ന കാരണത്താല്‍ തന്നെ എന്നോട് പൊറുക്കുക. കവിതയുടെ സഞ്ചാരപഥങ്ങള്‍ എല്ലാവിധ ബിംബങ്ങളെയും തരണം ചെയ്തുമുന്നേറുമ്പോഴും അസൗന്ദര്യത്തിന്റെ നേരിയ കണിക പോലും ആസ്വാദകന് മേല്‍ ഏല്‍ക്കുന്നില്ല. ഇങ്ങനെ തന്നെയാണ് നന്ദിത ഡയറിയില്‍ ആരുമറിയാതെ സൂക്ഷിച്ച ഓരോ കവിതകളും. പ്രതീക്ഷകളില്‍ നിന്ന് മരണത്തിലേക്കും മരണത്തില്‍ നിന്ന് ശുഭപ്രതീക്ഷകളിലേക്കും തെന്നിമാറുന്ന കവിതകളാണ് മിക്കതും...ഒന്നും സ്ഥായിയായി നിലനില്ക്കാതെ ചഞ്ചലമായിക്കൊണ്ടിരിക്കുന്നു.<br /><br /><span class="Apple-style-span" >``എന്നെ അറിയാത്ത<br />എന്നെ കാണാത്ത<br />ഉറക്കത്തില്‍ എന്നെ പേരു ചൊല്ലി വിളിച്ച,<br />എന്റെ സ്വപ്നമേ...<br />എന്റെ മുഖത്ത് തറച്ച നിന്റെ കണ്ണുകള്‍<br />അവ ആണ്ടിറങ്ങിയത് എന്റെ ഹൃദയത്തിലാണ്;<br />ആഴമേറിയ രണ്ട് ഗര്‍ത്തങ്ങള്‍ സൃഷിടിച്ച്...''</span><br /><br />1987ല്‍ എഴുതിയ കവിതയും നൈരാശ്യത്തിന്റെ മേല്‍പ്പാലത്തിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. അസ്വസ്ഥമാക്കപ്പെടുന്ന ജന്മദിനവുമായി 1988ല്‍ എഴുതിയ കവിതയും നൊമ്പരത്തിന്റെ ചാലുകളിലൂടെയാണ് ഒഴുകിനീങ്ങുന്നത്. കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും അനിയന്റെ ആശംസകള്‍ക്കും അമ്മ വിളമ്പിയ പാല്‍പ്പായസത്തിനുമിടക്ക് ഞാന്‍ തിരഞ്ഞത് നിന്റെ തൂലികക്ക് വേണ്ടിയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നു. നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക പഴയപുസ്തകക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഞാന്‍ കണ്ടെടുക്കുമ്പോള്‍ അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നുവെന്നും കവിയത്രി വ്യാകുലപ്പെടുന്നു...1989ല്‍ എഴുതിയ തടവുകാരി എന്ന കവിത ആരെയും അത്ഭുതപ്പെടുത്തുംവിധം ഭാവനാസമ്പന്നമാണ്.<br /><br /><span class="Apple-style-span" >``നെറ്റിയില്‍ നിന്നും നീ തുടച്ചെറിഞ്ഞ വിയര്‍പ്പുത്തുള്ളികള്‍<br />എന്റെ ചേലത്തുമ്പില്‍ കറകളായി പതിഞ്ഞു.<br />നിന്റെ പാതിയടഞ്ഞ മിഴികളില്‍<br />എന്റെ നഷ്ടങ്ങളുടെ കഥ ഞാന്‍ വായിച്ചു.<br />ആരെയും കൂസാതെ നിന്റെ ഭാവത്തില്‍<br />എന്റെ ചാപല്യം താദാത്മ്യം പ്രാപിച്ചത് ഞാനറിഞ്ഞു.<br />നിന്റെ സ്വപ്നങ്ങളുടെ വര്‍ണ്ണശബളിമയില്‍<br />എന്റെ നിദ്ര നരയ്ക്കുന്നതും<br />നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണുനീരുറയുന്നതും<br />നിന്റെ നിര്‍വ്വികാരികതയില്‍ ഞാന്‍ തളരുന്നതും<br />എന്റെ അറിവോടുകൂടി തന്നെയായിരുന്നു.<br />എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു.<br />പക്ഷേ...<br />ഞാന്‍ തടവുകാരിയായിരുന്നു<br />എന്റെ ചിന്തകളുടെ...''</span><br />ആരൊക്കെയോ വാക്കുകളായി മോഹിച്ചിരുന്ന ചിന്തകളുടെ പകര്‍ത്തെഴുത്തായിരുന്നു നന്ദിതയുടെ കവിത. അതാണ് ആരും മോഹിക്കും വിധം അനിര്‍വ്വചനീയമായ മേച്ചില്‍പ്പുറങ്ങളിലൂടെ സഞ്ചരിച്ച് അവള് കവിതക്ക് ജീവപ്രാണന്‍ നല്‍കിയത്. കവിതയെന്ന നിര്‍വ്വചനം ഇവിടെ പാടെ തകരുന്ന കാഴ്ച കാണാം. ഗദ്യത്തിന്റെ ചട്ടക്കൂടില്‍ ഭദ്രമായ ഒരവസ്ഥ സൃഷ്ടിക്കാന്‍ വരികള്‍ തയ്യാറാകുന്നതും ഇങ്ങനെ തന്നെയാണ്.<br /><br /><span class="Apple-style-span" >``നിന്റെ തുടുത്ത കണ്ണുകളില്‍ നിന്ന് അടര്‍ന്നുവീണത്<br />ഒരു തുള്ളി രക്തം മാത്രം<br />നിന്റെ വേദന, നിന്റെ ഹൃദയത്തിന്റെ തുണ്ട്,<br />നിന്നെ മറക്കാതിരിക്കാന്‍<br />എന്റെ നെറുകയില്‍ നിന്റെ ചുണ്ടുകള്‍.<br />എല്ലാം ഓര്‍മ്മകളാകാതിരിക്കാന്‍<br />നിന്റെ വേദനയില്‍ ഞാന്‍ കുളിച്ചുകയറുന്നു.<br />നിന്റെ സത്യം മങ്ങാതിരിക്കാന്‍<br />കടുത്ത വെയിലിന്റെ ഓരോ തുള്ളിയും<br />ഞാനൊപ്പിയെടുക്കുന്നു<br />ഉയര്‍ന്നുപറക്കുന്ന കാക്കയുടെ ചിറകുകളില്‍ നിന്ന്<br />ശക്തി ചോര്‍ന്നു പോകാതിരിക്കാന്‍<br />അതിനെ എയ്തു വീഴ്ത്തുന്നു.<br />ഇതെന്റെ സന്ന്യാസം.''</span><br /><br />കവിതകള്‍ ഓരോന്നും ഇങ്ങനെ വ്യത്യസ്തമായ രീതിയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ കൂടി അര്‍ത്ഥതലങ്ങളെല്ലാം ഒന്ന് തന്നെയാണ്. കടുത്ത നൊമ്പരങ്ങളുടെ ഏണിപ്പടികളിലൂടെയാണ് ഓരോ കവിതകളും യാത്രയാവുന്നത്. എന്തിരുന്നാലും പഴയ കലാലയത്തിന്റെ പടവുകളില്‍ ഇന്നും നന്ദിതയെന്ന അധ്യാപികയും അവരെ കുറിച്ചുള്ള ഓര്‍മ്മകളും മായാത്ത പാതയിലൂടെ യാത്ര തുടരുന്നു....ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com3tag:blogger.com,1999:blog-4715334258182145588.post-53830549534583508892010-10-21T04:37:00.000-07:002010-10-21T04:45:45.703-07:007.വെല്‍ജീനിയ വൂള്‍ഫ്-ബോധധാരയെന്ന പൊളിച്ചെഴുത്ത്<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMNNMcVfVzdX9y8JHgcCHEhi0I-_km9QcszRL5zvk6CgiAj63aixaTP3ZYffXW8bt5yRf8O1MoleCZFqWWERMdc7AgoADVGKqjrWtWIbNnD0S_SneYBH1Vxqrb1-vcSWTkj1wU-tRZKC4/s1600/Virgina+woolf.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 268px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMNNMcVfVzdX9y8JHgcCHEhi0I-_km9QcszRL5zvk6CgiAj63aixaTP3ZYffXW8bt5yRf8O1MoleCZFqWWERMdc7AgoADVGKqjrWtWIbNnD0S_SneYBH1Vxqrb1-vcSWTkj1wU-tRZKC4/s320/Virgina+woolf.jpg" border="0" alt="" id="BLOGGER_PHOTO_ID_5530462873548280210" /></a>ഓവര്‍കോട്ടിന്റെ പോക്കറ്റുകളില്‍ കല്ലുകള്‍ നിറച്ച് ഔസ് നദിയിലേക്ക് നടന്നിറങ്ങി ജീവിതത്തില്‍ നിന്നും മറഞ്ഞ വെര്‍ജീനിയ വൂള്‍ഫ് എന്ന ഇംഗ്ലീഷ് സാഹിത്യകാരിയുടെ രചനകള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നത് പരമ്പരാഗത സാഹിത്യരൂപങ്ങളെയും അവയെ അടിസ്ഥാനമാക്കിയുള്ള സൗന്ദര്യസങ്കല്‍പ്പങ്ങളെയും വെല്ലുവിളിച്ച് അധൂനികതാവാദത്തെ പിന്തുണച്ചത് കൊണ്ടാണ്. ബോധധാരാ (stream of consciousness) സമ്പ്രദായത്തിലുള്ള പരീക്ഷണാത്മകങ്ങളായ നോവലുകളും ചെറുകഥകളും ഫെമിനിസ്റ്റ് ചിന്താഗതി വെളിപ്പെടുത്തുന്ന ലേഖനങ്ങളും വൂള്‍ഫിന്റെ ബഹുമുഖപ്രതിഭയെ ഇന്നും ഊട്ടിയുറപ്പിക്കുന്നു. 1905 മുതല്‍ 1941ല്‍ സ്വയം ജീവിതം അവസാനിപ്പിക്കുന്നതുവരെ ടൈംസിനും മറ്റനേകം പ്രസിദ്ധീകരണങ്ങള്‍ക്കുമായി എഴുതിക്കൂട്ടിയ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷ് സാഹിത്യത്തിന്റെയും സാഹിത്യകാരന്മാരുടെയും സത്യസന്ധമായ വിലയിരുത്തലുകള്‍ക്കായി മാറ്റിവെക്കപ്പെട്ടിരിക്കുന്നു. 1915ല്‍ ദ വൊയാജ് ഔട്ട്, 1919ല്‍ നൈറ്റ് ആന്റ് ഡേ, 1922ല്‍ ജേക്കബ്സ് റൂം, 1925ല്‍ മിസിസ് ഡാലോവേ, 1927ല്‍ ടു ദ ലൈറ്റ്ഹൗസ്, 1931ല്‍ ദ വേവ്സ്, 1933ല്‍ ഫ്ളഷ്, 1937ല്‍ ദ ഇയേഴ്സ്, 1941ല്‍ ബിറ്റ്വീന് ദ ആക്ട്സ് എന്നിവയാണ് വെര്‍ജീനിയ വൂള്‍ഫ് എഴുതിയ നോവലുകള്‍. ഓരോ നോവലുകളും നിലവിലെ ആഖ്യാനശൈലിയില്‍ നിന്നും വേറിട്ടുനില്‍ക്കുന്നവയാണ്. കഥാപാത്രങ്ങളുടെ ആത്മസംഭാഷണങ്ങളാണ് നോവലുകളെ വേറിട്ടുനിര്‍ത്തുന്നത്. പറയാനുള്ളത് നേരെ പറയുകയെന്നതിനപ്പുറം സ്വന്തം മനസ്സിന്റെ പ്രതിഫലനങ്ങള്‍ കഥാപാത്രങ്ങളിലൂടെ പുറത്തേക്ക് വിടാന്‍ വൂള്‍ഫിന് മടിയുണ്ടായിരുന്നില്ല. അതെല്ലാം വൂള്‍ഫിന്റെ ദീര്‍ഘവീഷണത്തിന്റെ പ്രതിഫലനങ്ങള്‍ കൂടിയായിരുന്നു.<br /><br /><div><span class="Apple-style-span" >``ഭാവിയിലെ എഴുത്തുകാര്‍ എണ്ണമില്ലാത്ത ചിന്തകളുടെ ആഴത്തിലേക്കായിരിക്കും ഇറങ്ങിച്ചെന്ന് അന്വേഷിക്കുന്നത്. യഥാര്‍ത്ഥ വിവരണങ്ങള്‍ അവരുടെ കഥകളില്‍ നിന്നും പിന്തള്ളപ്പെടും.''</span> വൂള്‍ഫിന്റെ കാഴ്ചപ്പാടില്‍ പലതും ഇതുപോലെ യാഥാര്‍ത്ഥ്യങ്ങളായിരുന്നുവെന്ന് നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നു. വൂള്‍ഫിന്റെ കഥകളും വിഭിന്നമല്ല. തന്റെ ജീവിതകാലത്ത് `മണ്‍ഡേ ഓര് ടൂസ്ഡേ' എന്ന എട്ടുചെറുകഥകളടങ്ങിയ ഒറ്റ സമാഹാരം മാത്രമെ പുറത്തുവന്നിരുന്നുള്ളു. ബോധധാരാ സമ്പ്രദായത്തെ കഥകളിലും വൂള്‍ഫ് പിന്തള്ളിയില്ല. ലളിതമായ ആഖ്യാനശൈലിയുടെ ഉടമയായ വൂള്‍ഫ് കഥാപാത്രങ്ങളിലൂടെ ലോകത്തിലേക്ക് തന്റെ വിചാരാധാരകള്‍ കൂടി എറിഞ്ഞിട്ടു കൊടുത്തു. മനുഷ്യന്റെ ബോധം വികാരങ്ങളും മനോഭാവങ്ങളും ഇന്ദ്രിയബോധവുമെല്ലാം ഉള്‍പ്പെടുന്ന അതീസങ്കീര്‍ണ്ണമായ ഒന്നാണെന്ന വൂള്‍ഫിന്റെ വിശ്വാസം അവരുടെ കഥകളിലൂടെ വായനാലോകമറിഞ്ഞു. അതാണ് ദിവസേന ഒരു മനസ്സിലൂടെ കടന്നുപോകുന്ന എണ്ണമറ്റ ചിന്തകളുടെയും ധാരണകളുടെയും കുത്തൊഴിക്കിനെ തന്റെ രചനകളില്‍ അവതരിപ്പിച്ചത്. കഥാപാത്രങ്ങളുടെ നിഗൂഡമായ ആത്മഭാഷണങ്ങള്‍ വൂള്‍ഫിന്റെ രചനകളെ എന്നും വേറിട്ടുനിര്‍ത്തി. മിസിസ് ഡാലോവെ എന്ന കഥ തന്നെയാണ് ഇതിന്റെ ഉദ്ദാഹരണമായി നിരൂപകര്‍ ചൂണ്ടികാണിക്കുന്നത്. മനുഷ്യമനസ്സ് ഒരു ചിന്തയില്‍ നിന്നും മറ്റൊന്നിലേക്ക് പൂമ്പാറ്റയെ പോലെ പാറിപ്പറക്കുന്നതിന്റെ പ്രതീകമാണ് മാര്‍ക്ക് ഓണ്‍ ദ വാള് എന്ന കഥ. ഭിത്തിയിലെ പാട് എങ്ങനെയുണ്ടായി എന്ന അലസചിന്തയില്‍ നിന്നും ആരംഭിക്കുന്ന കഥ ഒരു ഒച്ചിന്റെ ദൈന്യതയിലാണ് അവശേഷിക്കുന്നത്. ഇതിവൃത്തം ലളിതമാണെങ്കിലും കഥയില്‍ വായനക്കാരന് കാണാന്‍ കഴിയാത്ത സസ്പെന്‍സ് ഒളിപ്പിക്കാന്‍ പലപ്പോഴും വൂള്‍ഫിന് സാധിച്ചു. വായിച്ചുതുടങ്ങിയാല് പൂര്‍ത്തിയാകാതെ കണ്ണുകള്‍ പിന്‍വലിക്കാന്‍ കഴിയാതെ വായനക്കാര്‍ ഹൃദയമിടിപ്പോടെയാണ് വൂള്‍ഫിന്റെ പല രചനകളെയും എതിരേറ്റത്. കാല്‍പ്പനികസൗന്ദര്യമാണ് വൂള്‍ഫിന്റെ രചനകളിലെ മറ്റൊരു പ്രത്യേകത. അതിസൂക്ഷ്മമായ പലരും തള്ളിക്കളയുന്ന കാര്യങ്ങള്‍ ആഖ്യാനചാരുതയില്‍ വിടര്‍ന്നത് വൂള്‍ഫിന്റെ നിരീക്ഷണങ്ങളെ ഊട്ടിയുറപ്പിക്കുന്നു. ക്യൂ ഗാര്‍ഡന്‍സ് എന്ന വൂള്‍ഫിന്റെ കഥയാണ് കാല്പനികതയുടെ പൂന്തോട്ടമായി നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നത്. കഥയിലെ ദൃശ്യവിന്യാസം പോസ്റ്റ് ഇംപ്രഷിനിസ്റ്റ് പെയിന്റിംഗിനെ ഓര്‍മ്മിപ്പിക്കും വിധം ചേതോഹരമാണ്. പൂക്കള്‍ കാറ്റിലാടുന്നതനുസരിച്ച് ഇടവിട്ട് പതിക്കുന്ന നിറങ്ങളെ സന്ദര്‍ശകരുടെ ക്രമരഹിതമായ ചലനങ്ങളായും ചിത്രശലഭങ്ങളുടെ പറക്കലായും വൂള്‍ഫ് താരതമ്യപ്പെടുത്തുന്നു. മോഹവും. പ്രേമവും, സംതൃപ്തിയുമെല്ലാം ഒരുപോലെ ഈ ആഖ്യാനചാരുതയില്‍ വിലയിക്കുന്നു. ആശയങ്ങളുടെയും പ്രതീകങ്ങളുടെയും അവിചാരിതമായ പ്രവാഹമാണ് തിങ്കളാഴ്ച അല്ലെങ്കില്‍ ചൊവ്വാഴ്ച എന്ന കഥ. ഒഴുകുന്ന നാദധാരയില്‍ മുങ്ങിപ്പോകുന്ന അനുവാചകന്റെ വികാരവിചാരങ്ങള്‍ പ്രതീകങ്ങളാവുകയാണ് വൃന്ദവാദ്യം എന്ന കഥയില്‍. </div><div><br /></div><div>എഴുത്തുകാരി എന്നതിലുപരി സാമൂഹ്യവിമര്‍ശക കൂടിയായിരുന്നു വൂള്‍ഫ് എന്നതാണ് മറ്റൊരു പ്രത്യേകത. പൊങ്ങച്ചക്കൂട്ടങ്ങളെ മതിവരുവോളം പരിഹസിച്ചും ആര്‍ഭാടത്തിന് പുറമെ പോകുന്നവരെ പഴി പറഞ്ഞും വികസിക്കുന്ന കഥാസങ്കേതം വൂള്‍ഫ് പ്രാവര്‍ത്തികമാക്കിയതും അതുകൊണ്ടാണ്. വൂള്‍ഫിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ദ ഹോണ്ടഡ് ഹൗസ് ആന്റ് അദര്‍ സ്റ്റോറീസ് എന്ന കഥസമാഹാരം അവരുടെ സര്‍ഗ്ഗപ്രതിഭയുടെ പ്രതിഫലനമായി മാറി.<br />ഒരു ഫെമിനിസ്റ്റ് എന്ന നിലയില്‍ വൂള്‍ഫ് എഴുതിയ ലേഖനകള് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. എ റൂം ഓഫ് വണ്‍സ് ഓണ്‍, ത്രീ ഗിനിയാസ്, ദ കോമണ്‍ റീഡര്‍, ദ സെക്കന്റ് കോമണ്‍ റീഡര്‍ എന്നിങ്ങനെയുള്ള സമാഹാരങ്ങളും ലേഖനങ്ങളും ഏറെ പ്രസിദ്ധമായവയാണ്. അതുകൊണ്ട് തന്നെയാണ് വൂള്‍ഫിന്റെ ലേഖനങ്ങള്‍ എസ്സേയ്സ് ഓഫ് വെര്‍ജീനിയ വൂള്‍ഫ് എന്ന പേരില്‍ നാലു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത്. വ്യത്യസ്തങ്ങളായ കൃതികളും പ്രസിദ്ധീകരിച്ച കത്തുകളും ഡയറികളുമെല്ലാം സര്‍ഗ്ഗപ്രതിഭയുടെ വിവരാണധീതമായ വ്യാഖ്യാനങ്ങളാണ്.<br />അതിഭാവുകത്വമില്ലാതെ അനുകമ്പയോടെ മനുഷ്യജീവിതത്തെയും കഥാപാത്രങ്ങളുടെ മാനസികവളര്‍ച്ചയെയും വായനക്കാരിലെത്തിച്ച വൂള്‍ഫ് പരമ്പരാഗത രീതികളില്‍ നിന്ന് വിഭിന്നമായി വ്യക്തിത്വത്തോടെ ചിന്തിക്കാനും എഴുതാനും സ്ത്രീസമൂഹത്തിന് പ്രേരണ നല്കിയ എഴുത്തുകാരി കൂടിയാണ്. കാലമെത്ര കഴിഞ്ഞാലും വൂള്‍ഫിന്റെ രചനകള്‍ വായിക്കപ്പെടുമെന്ന് നിരൂപകരും സാഹിത്യസ്നേഹികളും ഒരുപോലെ പറയാന്‍ കാരണവും അവരുടെ തന്റെടവും വ്യത്യസ്തതയാര്‍ന്ന രചനാശൈലിയുമാണ്.<br /><br /><br /><br /><span class="Apple-style-span" >വെര്‍ജീനിയ വൂള്‍ഫ് (1882-1941)</span><br /><span class="Apple-style-span" >പ്രസിദ്ധ സാഹിത്യകാരനും പര്‍വ്വതാരോഹകനുമായ ലെസ്ലി സ്റ്റീഫന്റെയും അതീവസുന്ദരിയും ചിത്രകാരന്മാരുടെ മോഡലുമായിരുന്ന ജൂലിയ പ്രിന്‍സെപ് ജാക്സന്റെയും മകളായി 1882ല്‍ ലണ്ടനിലാണ് വെര്‍ജീനിയ ജനിച്ചത്. വില്യം താക്കറെ, തോമസ് കാര്‍ലൈല്‍, ഹൈന്റി ജെയിംസ്, ജോര്‍ജ്ജ് എലിയട്ട് മുതലായ സാഹിത്യരംഗത്തെ അതികായന്മാരും ചിത്രകാരും വെര്‍ജീനിയയുടെ വീട്ടിലെ നിത്യസന്ദര്‍ശകയായിരുന്നു. അവരുടെ സംവാദങ്ങളും സാമീപ്യവും വെര്‍ജീനിയയില്‍ സാഹിത്യാഭിരുതി വളര്‍ത്തി. 1895ല്‍ വെര്‍ജീനിയക്ക് 13 വയസ്സുള്ളപ്പോള്‍ അമ്മയും രണ്ടുവര്‍ഷത്തിന് ശേഷം മാതൃതുല്യയായ അര്‍ദ്ധസഹോദരി സ്റ്റെല്ലയും മരണമടഞ്ഞത് വെര്‍ജീനിയയില്‍ കടുത്ത ദുഖമുണ്ടാക്കി. മാനസികസംഘര്‍ങ്ങളെ അതിജീവിക്കാനാവാതെ നിരവധി തവണ ആശുപത്രിവാസം വേണ്ടിവന്നെങ്കിലും ഒടുവില്‍ എല്ലാത്തിനെയും വെര്‍ജീനിയ തരണം ചെയ്തു. 1905 മുതല്‍ ടൈംസ് ലിറ്റററി സപ്ലിമെന്റിന്റെ പുസ്കതനിരൂപകയായും മോല്ലി കോളജിലും അധ്യാപികയായും പ്രവര്‍ത്തിച്ചു. 1907ല്‍ വാനെസ്സാ ചിത്രകാരനായ ക്ലൈവ് ബെല്ലിനെയും 1912ല്‍ പത്രലേഖകനും സാഹിത്യകാരനുമായിരുന്ന ലിയനോഡ് വൂള്‍ഫിനേയും വിവാഹം കഴിച്ചു. 1941ല്‍ രണ്ടാംലോക മഹായുദ്ധകാലത്ത് ബിറ്റ്വീന് ദ ആക്ട്സ് എന്ന കൃതി പൂര്‍ത്തിയായി കഴിഞ്ഞതോടെ വെര്‍ജീനിയ തീര്‍ത്തും വിഷാദരോഗത്തിന് അടിമയായി. രോഗം തീഷ്ണതയാര്‍ജ്ജിച്ചതോടെ വെര്‍ജീനിയ എഴുത്തില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനിന്നു. തികച്ചും അപ്രതീക്ഷിതമായി 1941 മാര്‍ച്ച് 28ന് വെര്‍ജീനിയ ആത്മഹത്യ ചെയ്തു. ജീവിതയാത്രയില്‍ സ്നേഹം കൊണ്ട് പൊതിഞ്ഞ പ്രിയതമനോടുള്ള ആത്മബന്ധം വേരിട്ടുറപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച വെര്‍ജീനിയ വൂള്‍ഫ് തന്റെ ഓവര്‍കോട്ടിന്റെ പോക്കറ്റില്‍ കല്ലുകള്‍ നിറച്ച് വീടിനുടുത്തുള്ള ഔസ് നദിയിലേക്ക് നടന്നിറങ്ങി ജീവിതത്തില്‍ നിന്നും നടന്നുമറയുകയായിരുന്നു. ഏപ്രില്‍ 18ന് കണ്ടെത്തിയ അസ്ഥി മാത്രമായ ഭൗതികാവശിഷ്ടം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. ശിഷ്ടകാലം വൂള്‍ഫിന്റെ രചനകളും ഡയറികളും കത്തുകളുമെല്ലാം പ്രസിദ്ധീകരിക്കാനാണ് ലിയോനാര്‍ഡ് വൂള്‍ഫ് സമയം കണ്ടെത്തിയത്. 1960-ല്‍ അദ്ദേവും നിര്യാതനായി</span><span class="Apple-style-span">. </span></div>ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com3tag:blogger.com,1999:blog-4715334258182145588.post-9287096349404154942009-11-24T23:51:00.000-08:002009-11-25T00:03:37.964-08:006. നന്തനാര്‍-നിശബ്ദമായ മാണിക്യവീണ<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEire0aBXeEWbrysxyYfhrY7TN0j5D9qdN1GIha1DauYZIGiaQVHhAHI0L9Sd8u3uPPXpQxJUlpAdirBpBa4RzsUlKXIGB-WsRbDJbNTt3UafzbnKTxfCCyQMyDaIwAOKPPcE-EqX4BN1nA/s1600/nandanar+padam.jpg"><img id="BLOGGER_PHOTO_ID_5407946581816559810" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 111px; CURSOR: hand; HEIGHT: 171px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEire0aBXeEWbrysxyYfhrY7TN0j5D9qdN1GIha1DauYZIGiaQVHhAHI0L9Sd8u3uPPXpQxJUlpAdirBpBa4RzsUlKXIGB-WsRbDJbNTt3UafzbnKTxfCCyQMyDaIwAOKPPcE-EqX4BN1nA/s320/nandanar+padam.jpg" border="0" /></a><br /><div><span style="color:#ff0000;">``സ്വാദിഷ്ഠമായ ആഹാരത്തെ പോലെ, സുഖകരമായ മരണത്തെ സുകുമാരന്‍ ഇഷ്ടപ്പെടുന്നു. സുഖമായി അത്താഴമൂണു കഴിഞ്ഞു വന്നുറങ്ങുക. എന്നിട്ട് പിറ്റേന്ന് പിറ്റേന്നല്ല, എന്നുമെന്നും ഉണരാതിരിക്കുക, ഉറക്കത്തിലങ്ങു മരിക്കുക. എത്ര സുഖകരമായ മരണമാണത്? ആര്‍ക്കും ബുദ്ധിമുട്ടില്ല...''<br /></span>നന്തനാരുടെ `ആത്മാവിന്റെ നോവുകള്‍' എന്ന നോവലിലെ പ്രധാനകഥാപാത്രമായ (എഴുത്തുകാരന്റെ തന്നെ പ്രതിബിംബം എന്നു വിശേഷിപ്പിക്കാവുന്ന) സുകുമാരനെ കുറിച്ചുള്ള വിവരണമാണിത്. നാല്പത്തിയെട്ടാം വയസ്സില്‍ ആത്മഹത്യ ചെയ്ത നന്തനാരുടെ മിക്ക കഥകളിലും നോവലുകളിലും കാണാം ഇങ്ങനെ മരണത്തിലേക്ക് നടന്നടുക്കുന്ന അനവധി കഥാപാത്രങ്ങള്‍. അവരുടെ പ്രക്ഷുബ്ധമായ മനസ്സ്, വിങ്ങുന്ന ഹൃദയം...<br /></div><div></div><div><span style="color:#ff0000;"></span></div><div><span style="color:#ff0000;">...</span></div><div><span style="color:#ff0000;">``മരണത്തെ വെറുത്തുകൊണ്ട് ജീവിതത്തെ വെറുത്ത് കൊണ്ട് ജീവിക്കുക...''<br /></span>ഓര്‍മ്മ ഉറക്കുന്ന കാലം തൊട്ടെ പി സി ഗോപാലന് എന്ന നന്ദനാര്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികള്‍ മാത്രമായിരുന്നു. കൊടുമ്പിരി കൊള്ളുന്ന ഒരു യുദ്ധകാലഘട്ടത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യത്തിന്റേയും പട്ടിണിയുടേയും ദുരിതം സ്വയം അനുഭവിച്ചുവളര്‍ന്ന ബാല്യകൗമാരമായതിനാലാവാം അദ്ദേഹത്തിന്റെ വാക്കുകള്‍ തീപ്പന്തങ്ങള്‍ പോലെ ജ്വലിക്കുന്നത്. തീക്ഷ്ണമായ അനുഭവങ്ങളുടെ കൈത്താങ്ങ് സര്‍ഗ്ഗാത്മകത ഉള്ളിലൊതുക്കിയ ഒരു എഴുത്തുകാരന്റെ രചനകളെ എങ്ങനെ ദീപ്തമാക്കാതിരിക്കും.<br /></div><div> </div><div>....ദുരിതത്തിന്റെ ചുടലപ്പറമ്പിലാണ് നന്തനാര്‍ ജീവിതം ആരംഭിക്കുന്നത്. പഴകിദ്രവിച്ച വീട്ടില്‍ അമ്മയും സഹോദരങ്ങളുമൊത്ത് പട്ടിണിയുടെ അകമ്പടിയോടെ തുടങ്ങുന്നു ആ വലിയ യാത്ര. അച്ഛന്റെ നിസ്സഹായതയും അമ്മയുടെ ദയനീയതുമായിരുന്നു വീട്ടിലെ ഏകസമ്പാദ്യം. നിര്‍ഭാഗ്യം വിടാതെ പിന്തുടര്ന്നത് കൊണ്ട് തന്നെ ജീവിച്ചുപോകാന്‍ സാധിക്കും വിധമൊരു ജോലി നേടാനും അവന് കഴിഞ്ഞില്ല. അതിജീവനത്തിനായി ചെയ്യുന്നതെല്ലാം അവതാളത്തിലാകുന്ന അവസ്ഥ അവനെ വിടാതെ പിന്തുടര്ന്നുകൊണ്ടിരുന്നു. അതുകൊണ്ടെല്ലാം തന്നെ ജീവിതാനുഭവങ്ങളില്‍ നിന്നും പഴുപ്പിച്ചെടുത്തത് തന്നെയാണ് അദ്ദേഹത്തിന്റെ രചനകളും. മിക്ക കഥകളിലും കടന്നുവരുന്നുണ്ട് നൈരാശ്യത്തിന്റെ നെടുവീര്‍പ്പുകള്‍ ഉള്ളിലൊതുക്കിയ ചില കഥാപാത്രങ്ങള്‍, ചങ്കുപൊട്ടി നിലവിളിക്കുന്ന ചില മുഖങ്ങള്‍...എല്ലാം വായനക്കാരന് മനസ്സിലേക്ക് അതിവേഗം ഓടിക്കയറും വിധം സുതാര്യമായ മനസ്സുള്ളവരാണ്.<br /></div><div></div><div> </div><div>ദാരിദ്ര്യത്തിന്റെ കൊടിയനാളുകളിലാണ് നന്തനാര്‍ (പതിനാറാം വയസ്സില്‍) പട്ടാളത്തില്‍ ചേരുന്നത്. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ പട്ടാളക്യാംപുകളില്‍ 20 വര്‍ഷം സേവനം അനുഷ്ഠിച്ച ശേഷം 1962ല്‍ അദ്ദേഹം സൈനികസേവനം അവസാനിപ്പിച്ചു. തുടര്‍ന്ന് മൈസൂരില്‍ എന്‍ സി സി ഇന്‍സ്ട്രക്ടറായി ജോലി നോക്കി. അതിന് ശേഷം 1967ല്‍ ഫാക്ടിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ ചുമതലയേറ്റു. 1974ല്‍ ലോഡ്ജ്മുറിയില്‍ വെച്ച് സ്വയം ജീവിതം അവസാനിപ്പിച്ചു.<br />ബാല്യാകാലം മുതല്‍ നന്തനാരില്‍ ഉണ്ടായിരുന്ന സാഹിത്യവാസന സൈനികജീവിതകാലത്ത് വളര്‍ന്നു. മൊയ്തീന് എന്ന കഥയുമായി നന്തനാര്‍ എന്ന പേരില്‍ സാഹിത്യരംഗത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം ആറ് നോവലുകളും 89 കഥകളടങ്ങിയ 11 സമാഹാരങ്ങളും മൂന്ന് ലഘുനാടകങ്ങളും മൂന്ന് ബാലസാഹിത്യകൃതികളും മലയാളത്തിന് സംഭാവന നല്‍കിയിട്ടുണ്ട്.<br />ഇതില്‍ ഏറ്റവും ശ്രദ്ധേയമായ നോവലായിരുന്നു `ആത്മാവിന്റെ നോവുകള്‍.' പട്ടാളജീവിതത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതി 1963-ലെ ഏറ്റവും മികച്ച മലയാളനോവലിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടി. തുടര്‍ന്ന് ``സൈന്‍ ഫോര്‍ ദ ഡൗണ്‍'' എന്ന പേരില്‍ ഈ കൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.<br /></div><div> </div><div>നഗരത്തില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള കന്റോണ്‍മെന്റാണ് `ആത്മാവിന്റെ നോവുകളു'ടെ ഉപരിതലം. പട്ടാളബാരക്കുകള്‍, ഓഫിസര്‍മാരുടെ ചെറുബംഗ്ലാവുകള്‍, ഗോള്‍ഫ് ഗ്രൗണ്ട്, ഫയറിംങ് റേഞ്ച്, ട്രാന്‍സ്മിറ്റിംഗ് സ്റ്റേഷന്, ഡിവിഷണല്‍ സിഗ്നല്‍ റെജിമെന്റ് എന്നിവിടങ്ങളിലൂടെ ഈ നോവല്‍ വികസിക്കുന്നു. ഉന്നതറാങ്കിലുള്ള പട്ടാള ഉദ്യോഗസ്ഥര്‍ മുതല്‍ ജെ സി ഒമാരും ജവാന്മാരും ഓര്‍ഡര്‍ലിമാരും തോട്ടിപ്പണി എടുക്കുന്നവര്‍ വരെയും ഈ നോവലിലെ കഥാപാത്രങ്ങളാണ്.<br /></div><div></div><div></div><div> </div><div>വായനക്കൊടുവില്‍ ആര്‍ക്കും മനസ്സില്‍ വന്നേക്കാവുന്ന ഒരു ചോദ്യം ഈ നോവലിന്റെ പേരിനെ പറ്റിയാവും. എന്തുകൊണ്ടാണ് ഈ നോവലിന് ആത്മാവിന്റെ നോവുകള്‍ എന്ന് പേരിട്ടത്?<br />നൊമ്പരങ്ങളുടെ സങ്കലനമാണ് ഇതിലെ മിക്ക കഥാപാത്രങ്ങളും. വിഷാദത്തിന്റെ മേലങ്കിയണിഞ്ഞ കുറേ ആളുകള്‍ അവരുടെ ദുഖം പറയാതെ പറയുന്നു. നാട്ടില്‍ കഴിയുന്ന അഞ്ചു പെണ്മക്കളെയും അവരോടുള്ള കടപ്പാടുകളെയും കുറിച്ചോര്‍ത്ത് വിതുമ്പുന്ന നായിക് തങ്കപ്പന്‍പിള്ള, വീട്ടുകാരുടെ നിരന്തരമായ ആക്ഷേപം സഹിക്കാന്‍ കഴിയാതെ പട്ടാളത്തില്‍ ചേര്‍ന്ന്, ഒടുവില്‍ ഏരിയല്‍ കെട്ടാന്‍ മരത്തില്‍ കയറുമ്പോള്‍ വീണു മരിക്കുന്ന പാര്‍ത്ഥസാരഥി അയ്യര്‍, ആത്മസംഘര്‍ഷങ്ങള്‍ ഉള്ളിലൊതുക്കുന്ന നായിക് സുകുമാരന്‍ അങ്ങനെ പോകുന്നു ആ നിര...<br />നന്തനാരുടെ രചനകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകത ഏറ്റവും കൂടുതല്‍ പടര്‍ന്നുപന്തലിച്ചിരിക്കുന്നത് ഈ നോവലിലാണെന്ന് പറയാം. ആത്മഹത്യയും മരണവും ഈ നോവലിലും അതിന്റെ ദൗത്യം മനോഹരമായി പൂര്‍ത്തിയാക്കുന്നുണ്ട്.<br /></div><div> </div><div>തോക്കുകള്‍ക്കിടയിലെ ജീവിതം, ഒരു കുടുംബം പിറക്കുന്നു, ജീവിതത്തിന്റെ പൊന്‍നാളങ്ങള്‍, നിഷ്കളങ്കതയുടെ ആത്മാവ്, അറിയപ്പെടാത്ത മനുഷ്യജീവികള്‍, ഒരു സൗഹൃദസന്ദര്‍ശനം, മഞ്ഞക്കെട്ടിടം, അനുഭൂതികളുടെ ലോകം എന്നിങ്ങനെ പോകുന്നു ആ എഴുത്തുകാരന്റെ ശ്രദ്ധേയമായ രചനകള്‍. `വര്‍ഷകാലരാത്രി' എന്ന കഥ പോലെ വര്‍ത്തമാനകാലത്തിന്റെ നേര്‍കാഴ്ചകള്‍ക്കപ്പുറം നൊമ്പരത്തിന്റെ കനല് ഉള്ളിലൊതുക്കി മരണത്തിലേക്ക് നടന്നുപോവുന്ന കഥാപാത്രങ്ങള്‍ക്കൊണ്ട് സമ്പുഷ്ടമാണ് മിക്ക രചനകളും..</div>ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com5tag:blogger.com,1999:blog-4715334258182145588.post-25076694060698429022009-10-11T06:40:00.000-07:002009-10-11T06:50:08.364-07:005. ഷൈന-ഒരു നിലാമഴ പോലെ<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8p8k-kUiFtBxFql2ugwh4Wts9BvLsCQmNe70pWKBoh_NoeE3655ViQwvlJ4O_DWDlEMd9ixTJfRoR4t8Yb6_Q4_JtlwtVfsJ36mGcXdjyC4RPigMKPiUtv-L-B2bJWL7FKbUadS9sXOM/s1600-h/shina-2.jpg"><img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 227px; DISPLAY: block; HEIGHT: 320px; CURSOR: hand" id="BLOGGER_PHOTO_ID_5391337579608031842" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8p8k-kUiFtBxFql2ugwh4Wts9BvLsCQmNe70pWKBoh_NoeE3655ViQwvlJ4O_DWDlEMd9ixTJfRoR4t8Yb6_Q4_JtlwtVfsJ36mGcXdjyC4RPigMKPiUtv-L-B2bJWL7FKbUadS9sXOM/s320/shina-2.jpg" /></a><br /><div><span style="color:#ff0000;">"ചകിതമീ രാത്രിയില്‍<br />നീലരക്തം പടര്-<br />ന്നൊഴുകും സിരാതന്തു<br />പൊട്ടിച്ചെടുത്തു നീ<br />കലിയിളകി നില്ക്കുന്നു<br />മരണമേ, ഞാനിനിയു-<br />മറിയാതെ പോയ്പ്പോയ<br />കരളിന്റെ കഷണം<br />തിരഞ്ഞൊടുവിലേകയായ്<br />പറയട്ടെ നിന്നോടു<br />പോകാം നമുക്കിനി...''<br /></span></div><br /><div>മിഴികളെ ആര്‍ദ്രമാക്കും വിധം തീക്ഷ്ണമായ കുറേ കവിതകള്‍ക്ക് മുന്നില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് സമയം ഏറെയായി. വായിക്കുംതോറും അര്‍ത്ഥങ്ങള്‍ കണ്ടെടുക്കാന്‍ കഴിയുംവിധം വരികള്‍ അടുക്കിവെച്ചിരിക്കുന്ന ആ കവയത്രി ഭൂമിയില്‍ നിന്നും യാത്ര പറഞ്ഞിരിക്കുന്നു. പ്രകൃതിയുടെ മനോഹരഭാവങ്ങളോ, പ്രണയത്തിന്റെയും സൗഹൃദത്തിന്റേയും മാസ്മരികസാന്നിധ്യങ്ങളോ അവളെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തവിധം അശക്തരായിരുന്നുവെന്ന് വേണം കരുതാന്‍. അല്ലെങ്കിലും ചിലര്‍ മെഴുകുതിരികളായി ജന്മമെടുക്കുന്നവരാണ്. അന്ധതയുടെ ഭാരം പേറുന്ന കുറേ പേരിലേക്ക് വെളിച്ചം ചൊരിഞ്ഞ് സ്വയമുരുകി മറഞ്ഞപോകും. അവര്‍ക്കുമുന്നില്‍ വിലാപങ്ങള്‍ പെയ്യുന്ന മുഖങ്ങളോ കാത്തിരിപ്പിന്റെ വൃര്‍ത്ഥതകള്‍ പേറുന്നവരുടെ നിസ്സഹായതയോ ഇല്ല. ഒരുപക്ഷേ അവരില്‍ ഏകാന്തത ഒരു മരമായി മുളച്ചുപൊന്തി പൂവിട്ട് ശിശിരത്തിന്റെ മടിത്തട്ടിലേക്ക് ശരീരത്തേയും കൊണ്ട് അലിഞ്ഞുചേരുകയാവും ചെയ്യുന്നത്.<br /><br />2008 മെയ് ഒന്‍പതിനാണ് `ഷൈന സക്കീര്‍' ആത്മഹത്യ ചെയ്തത്. സ്കൂള്‍ പഠനകാലം തൊട്ടെ എഴുതാറുണ്ടായിരുന്ന അവള് കാത്തുവെച്ച കവിതകളും ഡയറിക്കുറിപ്പുകളും പിന്നീട് കണ്ടെടുത്തു. ഓരോ കവിതകളും അവളുടെ മനസ്സിന്റെ ഭാരം പേറിയിരുന്നു. അസാമാന്യമായ ആ സര്‍ഗ്ഗശേഷി അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഓര്‍മ്മവെച്ച നാള് മുതല്‍ മരണത്തെ ഒരു നിഴലായി കൂടെ നിര്‍ത്തുകയായിരുന്നോ എന്ന് തോന്നിപ്പിക്കും വിധം നിഗൂഡമായ സംവാദങ്ങളായിരുന്നു അവളിലെ എഴുത്ത്.<br /></div><br /><div><span style="color:#ff0000;">``തലച്ചോറുകള്‍ക്കുള്ളില്‍ പുകയുന്ന<br />മരണത്തിന്റെ മണം<br />അവസാനത്തെ അത്താഴത്തിന്റെ രുചി<br />നാവില്‍ തേക്കുന്ന യുദാസിന്റെ ശബ്ദം<br />നഖങ്ങള്‍ക്കുള്ളിലും മറഞ്ഞിരുന്ന്<br />ചീഞ്ഞുനാറുന്ന പാപത്തിന്റെ മാംസം<br />എല്ലാം പറയുന്നത്<br />പകലിന്റ,<br />രാത്രിയുടെ നഷ്ടങ്ങളെ പറ്റി<br />ഉറഞ്ഞുറഞ്ഞു പോകുന്ന<br />നിശ്വാസങ്ങളെ പറ്റി<br />എനിക്കു നഷ്ടപ്പെടുത്തണം<br />അതിലൂടെ എനിക്ക് നേടണം<br />നിങ്ങള്‍ക്കും നേടിത്തരണം''<br /></span></div><br /><div>`മരണത്തിന്റെ മരണം' എന്ന ഷൈനയുടെ കവിത മരണത്തിലേക്കടുക്കുന്നതിന്റെ മുന്നറിയിപ്പും അതിലൂടെ നേടാനാഗ്രഹിക്കുന്ന ലക്ഷ്യങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. 28 വര്‍ഷങ്ങള്‍ ജീവിതത്തിലൂടെ എങ്ങനെയാണ് കടന്നുപോയതെന്ന് അവള്‍ക്ക് പൂര്‍ണ്ണബോധ്യമുണ്ട്. കാരണം സ്വപ്നങ്ങളേയും ഓര്‍മ്മകളേയും നഷ്ടങ്ങളേയും നൊമ്പരങ്ങളേയും കൂട്ടിനിരുത്തിയാണ് ഓരോ കവിതകളും അവളില്‍ നിന്നും രൂപം കൊള്ളുന്നത്. വരികള്‍ക്കിടയില്‍ നീറയുന്ന ശൂന്യതയില്‍ സുതാര്യമായ അവളുടെ മനസ്സ് വായനക്കാരനോട് അവ്യക്തമായി എന്തോ മന്ത്രിക്കുകയാണ്.<br />ഓരോ ആത്മഹത്യാശ്രമങ്ങളും പരാജയപ്പെടുമ്പോഴാണ് ഏറ്റവും നിരാശ തോന്നുന്നതെന്ന് ഡയറിയില്‍ കുറിച്ചിട്ട അവളുടെ ഏറ്റവും വലിയ ആഗ്രഹം `ആത്മഹത്യ' തന്നെയായിരുന്നു എന്ന വാസ്തവം ആരെയും അല്‍പ്പം പൊള്ളിക്കാതിരിക്കില്ല. ലക്ഷ്യത്തിലെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയൊടുവില്‍ അവളത് നേടുമ്പോള്‍ ഉറ്റവര്‍ക്കായി വാക്കുകളുടെ പ്രളയം സ്വരുക്കൂട്ടിവെച്ചിട്ടായിരുന്നു ആ മടക്കയാത്രയെന്ന് അധികമാരുമറിഞ്ഞുമില്ല.<br /></div><br /><div><span style="color:#ff0000;">"അമ്മയെന്നാല്‍ നുണക്കഥയാണെനി-<br />യ്ക്കമ്മയെന്നാല്‍ കരിംപുക മാത്രമാണെന്തിനെന്‍<br />കുഞ്ഞിളം ബാല്യത്തെ<br />അന്ധകാരത്തിലെറിഞ്ഞു നീ കാലമേ?<br />എത്ര കട്ടിതള്‍ മേല്ക്കുമേല് വെക്കിലും<br />അമ്മയെന്ന തുലാസിന്റെ മോഹമാം<br />തട്ടുമാത്രം കനം തൂങ്ങി നില്ക്കയാ-<br />ണില്ല പോംവഴിയെന്നറിയുമ്പോഴും ''<br /></span><br />അവളുടെ ബാല്യകൗമാരങ്ങള്‍ ആഹ്ലാദപ്രദമായിരുന്നില്ല. കുടുംബബന്ധങ്ങളുടെ ചങ്ങലകണ്ണികള്‍ ശിഥിലമായി പോയൊരു പശ്ചാത്തലമാണ് അവളെ കാത്തുകിടന്നത്. അമ്മയും അച്ഛനും വേര്‍പിരിഞ്ഞതിന്റെ അസ്വസ്ഥത സൃഷ്ടിച്ച അമ്പരപ്പ് ആ മനസ്സിനെ വിടാതെ പിന്തുടരുകയായിരുന്നു. ഒരു പെണ്‍കുട്ടി എന്ന രീതിയില്‍ അമ്മയുടെ സാന്നിധ്യത്തിനും പരിലാളനങ്ങള്‍ക്കും അവള് മോഹിച്ചുകൊണ്ടിരുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും താങ്ങും തണലും ഉപദേശങ്ങളുമായി മനോഹരമായ ഒരു വീട്ടില്‍ പുഞ്ചിരി തൂകി നില്ക്കുന്ന അമ്മയെ അവള് സ്വപ്നം കണ്ടു. പക്ഷേ വ്യര്‍ത്ഥസ്വപ്നങ്ങളുടെ പുകയില്‍ അവള് മൂടിപ്പോയി.<br />ഒറ്റപ്പാലം എന്‍ എസ് എസ് കോളേജിലെ സജീവസാന്നിധ്യമായിരുന്നു ഷൈന. എസ് എഫ് ഐയുടെ പ്രവര്‍ത്തകയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മാഗസിന് എഡിറ്ററായി. കോളേജ്, സോണ്‍, ഇന്റര്‍സോണ്‍ കലോത്സവങ്ങളില്‍ കവിതയെഴുതി നിരവധി സമ്മാനങ്ങള്‍ നേടി. പാട്ടെഴുതി സംഗീതം നല്‍കിയതിന് പുറമെ സാംസ്ക്കാരിക പരിപാടികളിലും സാഹിത്യക്യാംപുകളിലും സാന്നിധ്യമായി സജീവമായ ഇത്തരം ഇടപെടലുകള്‍ക്കിടയിലും അവളിലെ മരണമോഹം ഇടക്ക് തലപൊക്കി കൊണ്ടിരുന്നു.<br />ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഹോസ്റ്റല്‍മുറിയില്‍ വെച്ച് ഉറക്കഗുളികള്‍ കഴിച്ച് അവള് മരണത്തെ സ്വപ്നം കണ്ടു. പക്ഷേ അവളെയും കൊണ്ട് മടങ്ങാന്‍ അപ്പോള്‍ വിധി ഒരുക്കമായിരുന്നില്ല. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കൈഞരമ്പ് മുറിച്ച് മരിക്കാന്‍ ശ്രമിച്ച അവളുടെ രണ്ടാംപരാജയവും ബാക്കിവെച്ചത് കടുത്ത നൈരാശ്യം തന്നെയായിരുന്നു. പീന്നീടെഴുതിയ കവിതകളിലും ഡയറിക്കുറിപ്പുകളിലുമെല്ലാം മരണത്തോടുള്ള അടങ്ങാത്ത അഭിവാഞ്ചയായിരുന്നു. ആത്മഹത്യ ചെയ്തവരോടെല്ലാം അവള്‍ക്ക് അസൂയ തോന്നി. നന്ദിതയുടെ, രാജലക്ഷ്മിയുടെ, സില്‍വിയ പ്ലാത്തിന്റെ പുസ്തകങ്ങളെ അവള് ഹൃദയത്തോട് ചേര്‍ത്തുവെച്ചു. </div><br /><div><br /><span style="color:#ff0000;">"ട്രെയിന്‍ പോലെ എന്റെ പ്രണയം<br />ഹൃദയത്തിന്റെ സ്റ്റേഷനില്‍<br />അഞ്ചുമിനിറ്റ് നിര്‍ത്തിയിട്ട്<br />എവിടെ നിന്നോ വന്ന്<br />എവിടേക്കോ പോകുന്ന ട്രെയിന്‍<br />അതേ<br />ട്രെയിന്‍ എന്റെ വേദനയാകുന്നു.''</span><br /><br />ഡിഗിക്ക് പഠിക്കുമ്പോഴാണ് മലമ്പുഴയില്‍ നടന്ന കഥാക്യാംപില്‍ വെച്ച് ഷൈന സക്കീര്‍ ഹുസൈനെ പരിചയപ്പെടുന്നത്. വിവാഹാലോചനയായിരുന്നു ആദ്യം. വിവാഹശേഷം പ്രണയത്തിന്റെ വസന്തകാലം. അവളുടെ ഡയറിത്താളുകളില്‍ പ്രണയത്തിന്റെ പൂക്കള്‍ വിടരാന്‍ തുടങ്ങി. പ്രിയതമനോടുള്ള സംഭാഷണങ്ങളും സ്വകാര്യങ്ങളും വരികളുടെ ഭംഗിയായി ജനിച്ചുകൊണ്ടിരുന്നു. പക്ഷേ അപ്പോഴും അവളില്‍ ഒളിഞ്ഞുകിടന്നിരുന്ന മരണതാളം ഇടക്കെല്ലാം മിടിച്ചുകൊണ്ടിരുന്നു. കവിതകളില്‍ പതഞ്ഞൊഴുകുന്ന രക്തവിഷാദവും എണ്ണപ്പെട്ട ദിവസങ്ങളെ കുറിച്ചുള്ള വിഹ്വലതകളും കടന്നുവന്നു. ഭാവാത്മകതയെയും ഫാന്റസികളെയും സ്നേഹിച്ചിരുന്ന അവള് വീണ്ടും അതിന് പിന്നാലെ പായാന്‍ തുടങ്ങി.<br />വിവാഹത്തിന് ശേഷമാണ് ഷൈന എം എക്ക് പഠിക്കുന്നത്. സക്കീര്‍ വിദേശത്തു ജോലി ചെയ്യുന്നു. അകല്‍ച്ചയുടെ വേദനയും തീവ്രപ്രണയത്തിന്റെ സുഗന്ധവും അവളില്‍ നിറഞ്ഞുനിന്നിരുന്ന കാലം. അക്കാലത്ത് കവിതകളില്‍ നിറഞ്ഞത് ബിംബങ്ങളുടെ മനോഹാരിതയാണ്. തലയില്‍ ചൂടിയ റോസാപുഷ്പവും, കവിതകളും അവള് പ്രിയതമന് അയച്ചുകൊടുത്തു. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ കാലം വിവാഹശേഷമായിരുന്നുവെന്ന് ഉറ്റവരോട് അവള് ആണയിട്ടു. ജീവിതത്തിന്റെ അസുലഭതകളിലേക്ക് അവള് തിരിച്ചെത്തുകയാണെന്ന് വ്യാമോഹിച്ചവരെയെല്ലാം സങ്കടപ്പെടുത്തി വീണ്ടുമവള്‍ അപകര്‍ഷതയുടെ കടലിലേക്ക് തിരിഞ്ഞുനടന്നു. മകനുണ്ടായപ്പോള്‍ പോലും മരിക്കാനുള്ള മോഹം അവളില്‍ നിന്നും വിട്ടൊഴിഞ്ഞിരുന്നില്ല.<br />``ഞാന്‍ മരിക്കുക തന്നെ വേണം. ഒരു സ്വയം തിരിച്ചുപോക്ക്. അനിവാര്യതയായ സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ വാവയെ ഓര്‍ത്തെങ്കിലും ഞാന്‍ മരിക്കണം. പക്ഷേ എന്റെ പഴയ ധൈര്യം എവിടെയാണ് കളഞ്ഞുപോയത്? ദൈവമേ..ഈ വികൃതജന്മത്തിന്, മിന്നല്‍ പിണരു പോലെ എല്ലാം അവസാനിപ്പിക്കാനുള്ള അല്‍പ്പം ധൈര്യം പകര്‍ന്നുതരൂ...'' അവള് `മകനുവേണ്ടി മരിക്കണം' എന്ന ശീര്‍ഷകത്തില്‍ ഡയറിയില്‍ എഴുതിവെച്ചു.<br /></div><br /><div><span style="color:#ff0000;">"എന്റെ സ്വപ്നങ്ങളിലെനിക്ക്<br />ചെയ്യാനുണ്ടായിരുന്നത്<br />ഞാന്‍ ചെയ്താല്‍<br />നിങ്ങള്‍ക്കനുഗ്രഹമായിരുന്നത്<br />പക്ഷേ<br />എനിക്ക് ചെയ്യാനാവാത്തത്<br />പടനിലങ്ങളില്‍ ആയുധമില്ലാതെ,<br />കളരിത്തറകളില്‍<br />അടവുകളില്ലാതെ<br />വരള്‍ച്ചകളില്‍<br />പുഞ്ചിരിയില്ലാതെ<br />ഞാന്‍ നിര്‍ത്തപ്പെട്ടപ്പോള്‍<br />അല്ല എനിക്കായുധമുണ്ടായിരുന്നു<br />അടവുകളുണ്ടായിരുന്നു<br />പുഞ്ചിരിയുണ്ടായിരുന്നു.<br />ഒന്നും നിങ്ങളുടെ ലോകത്തിന്<br />പറ്റിയതല്ലായിരുന്നു.<br />കാലത്തിന്റെ പല്ലിളിപ്പും<br />ചരടുകളുടെ കെട്ടുറപ്പും<br />കുതിരകളുടെ കൊലപാതകവും<br />(അടുത്തത് ഞാനായിരിക്കാം)<br />അതിനു മുമ്പ്<br />എനിക്ക് രക്ഷപ്പെടണം<br />ആത്മഹത്യ ഒരു പാപമല്ല<br />പാപിയുടെ പുണ്യമാണ്<br />പാപിയുടെ പുണ്യം ചെയ്യലാണ്<br />പാപിയുടെ പുണ്യകര്‍മ്മമാണ്<br />പാപി ചെയ്യുന്ന പുണ്യമാണ്.''</span><br /></div><br /><div>ആത്മഹത്യ എന്ന ഈ കവിത ഷൈന എന്ന എഴുത്തുകാരിയുടെ സമാപനം തന്നെയാണ്. മരിക്കാന്‍ തീരുമാനിച്ചിട്ടു തന്നെയാവണം ആ ദിവസം അവള് കൂട്ടുകാരിയെ വിളിച്ചത്. കാണണമെന്ന് പറഞ്ഞത്. അവളുടെ വാക്കുകളിലെ ദു:ഖത്തിന്റെ ഇരമ്പല്‍ തിരിച്ചറിഞ്ഞതു കൊണ്ട് തന്നെ ആ സ്നേഹിത അധ്യാപികയെ വിളിച്ച് വിവരം പറഞ്ഞു. പിന്നീട് ഇരുവര്‍ക്കുമിടയില്‍ ഗുരുശിഷ്യബന്ധങ്ങളേക്കാള്‍ സൗഹൃദത്തിന്റെ സംഭാഷണങ്ങള്‍. രാത്രി പ്രിയതമനോട് ഫോണില്‍ സംസാരിച്ചു. വീണ്ടും വിളിക്കാമെന്ന ഉറപ്പോടെ ഫോണ്‍ വെച്ച സക്കീറിന് പിന്നീടൊരിക്കലും അവള് അവസരം നല്‍കിയില്ല. കാത്തുകിടന്ന ഓര്‍മ്മയുടെ പടവുകളില്‍ ജ്വലിച്ചമര്‍ന്നു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇത്തവണ അവള് നേടുക തന്നെ ചെയ്തു.<br /><br /><br />കടപ്പാട്: മാതൃഭൂമി ആഴ്ചപ്പതിപ്പ്</div><br /><div><a href="http://www.kalikaonline.com/">http://www.kalikaonline.com/</a> (october 2009)</div>ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com12tag:blogger.com,1999:blog-4715334258182145588.post-19121298190904290022009-09-12T10:24:00.000-07:002009-09-14T05:45:46.844-07:004. സില്‍വിയ പ്ലാത്ത്-ദുരന്തനായികയുടെ മോഹിപ്പിക്കുന്ന പര്യവസാനം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDG0BIzYySj0RMSwttI1BPaG4-xlYuGNmDPUEAzthaNth2P45SsaIiCZeA1oCRQ6pRqxPFNAiK0xPSKZ9QWqgqsbHpi_qQOCDMQAGA-fY3Rt0CViI8Gm2Z2-6Py8160xuGluCZDtzJRqc/s1600-h/sylvia_plath.jpg"><img id="BLOGGER_PHOTO_ID_5380634037442216626" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 270px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDG0BIzYySj0RMSwttI1BPaG4-xlYuGNmDPUEAzthaNth2P45SsaIiCZeA1oCRQ6pRqxPFNAiK0xPSKZ9QWqgqsbHpi_qQOCDMQAGA-fY3Rt0CViI8Gm2Z2-6Py8160xuGluCZDtzJRqc/s320/sylvia_plath.jpg" border="0" /></a><br /><div>``ഓരോ ദിവസവും വിലപ്പെട്ടതാണ്. സമയം ഉരുകിത്തീരുകയാണെന്ന് ഞാനറിയുന്നു. ഞാന്‍ വളരുകയാണ്. കഴിഞ്ഞ 17 വര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് ദുരന്തങ്ങളും ആനന്ദങ്ങളും കണ്ടെത്താന്‍ കഴിയുന്നുണ്ട്. എനിക്കിപ്പോഴും എന്നെ അറിയില്ല. ഒരുപക്ഷേ, ഒരിക്കലും അറിയാന്‍ കഴിയില്ലായിരിക്കാം. ഇപ്പോള്‍ ഞാന്‍ സന്തുഷ്ടയാണ്. ജീവിതം ഏന്നെ ആഴത്തില്‍ സ്വാധീനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രായമാവുന്നതിനെ കുറിച്ച് എനിക്ക് വേവലാതിയുണ്ട്. വിവാഹിതയാവുന്നതിനെ കുറിച്ചും. മൂന്നുനേരവും ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്ന് എന്നെ വെറുതെ വിടുക. എനിക്ക് സ്വതന്ത്ര്യയാവണം. ലോകം മുഴുവന്‍ ബന്ധനങ്ങളില്ലാതെ ചുറ്റിപ്പറക്കണം. `ദൈവമാകാന്‍ മോഹിച്ച പെണ്‍കുട്ടി' എന്ന് വിളിക്കപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു.''<br />1949 നവംബര്‍ 13ന് `ഡയറി സപ്ലിമെന്റ്' എന്ന തലക്കെട്ടില്‍ ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി സില്‍വിയ പ്ലാത്ത് എഴുതിവെച്ച കുറിപ്പാണിത്.<br /><br />ചെറുപ്പം മുതല്‍ തന്നെ ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന സില്‍വിയ മുപ്പത്തിയൊന്നാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞു. മരണത്തിലേക്ക് നടന്നുപോകാന്‍ മാത്രം എന്തായിരുന്നു സില്‍വിയയുടെ ജീവിതത്തില്‍ സംഭവിച്ചത്?<br />20ാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ചപ്പെട്ട ഈ പ്രണയദുരന്തത്തിലെ വില്ലന്‍ ബ്രീട്ടീഷ് കവിയായ ഭര്‍ത്താവ് ടെഡ് ഹ്യൂസായിരുന്നു. ടെഡിന്റെ ജീവിതത്തിലേക്ക് യാദൃശ്ചികതയുടെ മൂടുപടമണിഞ്ഞെത്തിയ കാമുകി ആസിയ വെവിലാണ് സില്‍വിയയുടെ ജീവിതത്തിലെ താളപ്പിഴകള്‍ക്ക് കാരണമെന്ന് ലോകം വിധിയെഴുതി.<br />തന്നെയും കുട്ടികളെയും (ഫ്രീഡ റബേക്ക, നിക്കോളാസ് ഫറാന്‍) ദാരിദ്ര്യത്തിന്റേയും ഒറ്റപ്പെടലിന്റെയും ലോകത്തേക്ക് തള്ളിയിട്ട് സ്പെയിനില്‍ പുതിയ പ്രണയത്തിന്റെ വസന്തകാലം കൊണ്ടാടുന്ന ടെഡിനോട് ജീവിതം കൊണ്ടൊരു പ്രതികാരം ചെയ്യാന്‍ സില്‍വിയ തീരുമാനിച്ചത് 1963 ഫെബ്രുവരി 11നാണ്. അന്നു സില്‍വിയ നേരത്തെ എഴുന്നേറ്റു. അടുക്കളയില്‍ പോയി ബ്രെഡ്ഡും പാലും ട്രേയിലെടുത്തു കുട്ടികളുടെ കിടപ്പുമുറിയിലേക്ക് ചെന്നു. ഉറങ്ങിക്കിടക്കുന്ന അവര്‍ക്കരുകില്‍ ഭക്ഷണസാധനങ്ങള്‍ വെച്ച ശേഷം മുറിയുടെ വാതിലടച്ചു. വാതിലിന്റെ വിടവുകളിലെല്ലാം തുണിക്കഷ്ണങ്ങള്‍ തിരുകി. ഗ്യാസ് അതിനകത്തേക്ക് പ്രവേശിച്ച് കുട്ടികള്‍ ശ്വാസം മുട്ടി മരിക്കരുതെന്ന് സില്‍വിയ ആഗ്രഹിച്ചിരുന്നു. പിന്നെ അടുക്കളയിലെത്തി ഗ്യാസ് അടുപ്പ് തുറന്നിട്ടു. അടുപ്പിന്റെ വാതിലില്‍ ഒരു ടവ്വല്‍ ചുറ്റിവെച്ചു. പിന്നെ സ്വന്തം ശിരസ്സ് ടൗവ്വലില്‍ പൊതിഞ്ഞ് അടുപ്പിനുള്ളിലേക്ക് നീട്ടിവെച്ചു. ബോധശൂന്യയാകും മുമ്പ് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സില്‍വിയ കൊതിച്ചിരിക്കണം. `ഹെല്‍പ്പ്' എന്നെഴുതിവെച്ചുകൊണ്ടുള്ള മരണം. അറം പറ്റിപ്പോയ അവരുടെ തന്നെ കവിതയിലെ വരികള്‍. `എ ക്രൈ ഫോര്‍ ഹെല്‍പ്പ്''. (1969 മാര്‍ച്ച് 25ന് ഗ്യാസ് തുറന്നിട്ടാണ് ടെഡിന്റെ രണ്ടാംഭാര്യയായ ആസിയ വെവിലും മരിച്ചതെന്നത് മറ്റൊരു യാദൃശ്ചികത)<br /><br />സില്‍വിയയുടെ മരണം അനേകംപേര്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചെങ്കിലും ഭൂരിഭാഗം ഉത്തരങ്ങളും ടെഡില്‍ തന്നെ കുരുങ്ങിനിന്നു. പക്ഷേ ടെഡുമായുള്ള വിവാഹത്തിന് രണ്ടു വര്‍ഷം മുന്‍പ് സില്‍വിയ എന്തിന് ആത്മഹത്യക്ക് ശ്രമിച്ചുവെന്നത് ഇന്നും ബാക്കി കിടക്കുന്ന ഒരു സമസ്യയാണ്. പതിനാലാം വയസ്സില്‍ സില്‍വിയ എഴുതിയ ``ഐ തോട്ട് ദാറ്റ് ഐ കുഡ് നോട്ട് ബി ഹേര്‍ട്ട്''എന്ന കവിതയിലെ ശൂന്യതയും മറ്റൊരു ഉത്തരമില്ലാചോദ്യം.<br /><span style="color:#ff0000;">``ഏപ്രില്‍ സൂര്യന് എന്റെ ലോകത്തെ<br />ഊഷ്മളമാക്കിയിരിക്കുന്നു.<br />എന്റെ ആത്മാവ് ആനന്ദം കൊണ്ട്<br />നിറഞ്ഞിരുന്നു; എന്നിട്ടും<br />ആനന്ദത്തിനു മാത്രം കൈക്കൊള്ളാനാവുന്ന<br />മൂര്‍ച്ചയേറിയ, മധുരമേറിയ<br />വേദന ഞാനനുഭവിച്ചു.<br /><br />പെട്ടന്ന് എന്റെ ലോകം ചാരനിറമായി.<br />ഇരുട്ട് എന്റെ ആനന്ദത്തെ തുടച്ചുമാറ്റി.<br />വേദനിപ്പിക്കുന്ന, വിരസമായ<br />ശൂന്യത മാത്രം അവശേഷിപ്പിച്ചു.''<br /><br /></span>ബാല്യം മുതല്‍ പരിശോധിച്ചാല്‍ സില്‍വിയയുടെ ജീവിതത്തില്‍ നിരവധി കൗതുകങ്ങള്‍ കാണാം. ഊര്‍ജ്ജ്വസ്വലയായ അവളില്‍ കാലം എഴുതിച്ചേര്‍ത്ത വിഷാദാവസ്ഥകളും അതിജീവിക്കാനാവാത്ത നൊമ്പരങ്ങളും കടന്നുവന്നത് ജീവിതത്തിന്റെ പ്രധാനപടവിലെത്തിയതിന് ശേഷമാണ്. തന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുകയാണെന്ന് സ്വയം തോന്നിത്തുടങ്ങിയ നാളുകളില്‍ അവള് ജ്വലിച്ചുതുടങ്ങി. അവളുടെ എഴുത്തുമുറിയില്‍ കത്തിയാളുന്ന കവിതകള്‍ പിറവികൊണ്ടു. അവളപ്പോള്‍ ശാഠ്യക്കാരിയായ പഴയ കുഞ്ഞുസില്‍വിയയായി.<br /><br />``കുഞ്ഞുനാളില്‍ തന്നെ ഭാവനയുടെ ചെറിയ ലോകങ്ങളിലായിരുന്നു അവള്. മൊസൈക് ടൈല്‍സിന്റെ ചെറിയ ചതുരങ്ങളുള്ള ഒരു നല്ല ശേഖരം അവള്‍ക്കുണ്ടായിരുന്നു. അവ വിവിധ ഡിസൈനുകളില്‍ ക്രമീകരിക്കുകയായിരുന്നു കുട്ടിക്കാലത്തെ അവളുടെ പ്രധാന വിനോദം. ഒരിക്കല്‍, വീട്ടിലെ പായയില്‍ നെയ്തുചേര്‍ത്ത താജ്മഹലിന്റെ ചിത്രം മാതൃകയാക്കി, മൊസൈക്ക് ടൈല്‍സിന്റെ ചതുരങ്ങള്‍ ക്രമീകരിച്ച് അവള് അതുപോലൊയൊന്ന് രൂപപ്പെടുത്തി.'' അമ്മ ഒറീലിയ ഷോബര്‍ പ്ലാത്തിന്റെ ഓര്‍മ്മക്കുറിപ്പിലെ വാക്കുകള്‍.<br />ഡയബറ്റിസ് മെലിറ്റസ് മൂര്‍ച്ഛിച്ച് 1940 നവംബര്‍ അഞ്ചിന് പിതാവ് ഓട്ടോ എമീല് പ്ലാത്ത് മരിച്ച വാര്‍ത്ത അറിയിക്കാനെത്തിയ അമ്മയോട് സില്‍വിയ പറഞ്ഞവാക്കുകള്‍ അമ്പരപ്പിക്കുന്നതാണ്.<br />``ഇനിയൊരിക്കലും ഞാന്‍ ദൈവത്തോട് സംസാരിക്കുകയില്ല.''<br />അന്ന് സ്കൂളില്‍ പോകണമെന്ന് വാശിപിടിച്ച സില്‍വിയ മടങ്ങിയെത്തുമ്പോള്‍ മുഖം വിവര്‍ണ്ണമായിരുന്നു. അമ്മ വീണ്ടും വിവാഹം കഴിക്കുമെന്ന് പറഞ്ഞു സഹപാഠികള്‍ അവളെ ഭയപ്പെടുത്തിയതായിരുന്നു കാരണം. സില്‍വിയ ഒരു കടലാസ് അമ്മക്ക് നീട്ടി. ``ഇനിയൊരിക്കലും ഞാന്‍ വിവാഹം കഴിക്കില്ല'' എന്ന് അതില്‍ എഴുതിയിരുന്നു. അതിനടിയില്‍ സന്തോഷത്തോടെ ഒറീലിയ ഒപ്പുവെച്ചു.<br />അസ്വസ്ഥതകളില്ലാത്ത ഒരു ജീവിതം കുഞ്ഞുനാള് മുതല്‍ അവള് കൊതിച്ചിരുന്നു. ജൂനിയര്‍ ഹൈസ്ക്കൂളിലെ പഠനകാലം മുതലാണ് കലയിലും സാഹിത്യത്തിലുമെല്ലാം സില്‍വിയ സജീവമായി പങ്കെടുത്തു തുടങ്ങിയത്. ചെറുപ്പത്തില്‍ തന്നെ നിരവധി പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തു. പറയുന്നതിനെക്കാള്‍ സില്‍വിയക്കിഷ്ടം എഴുതാനായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലം അവസാനിച്ച കാലത്തു ഓരോ ക്രിസ്തുമസ്സിനും തിയ്യതി കുറിക്കാത്ത ഡയറി സമ്മാനിക്കണമെന്ന് അവള് അമ്മയോട് ആവശ്യപ്പെട്ടു. വലിയ സംഭവങ്ങള്‍ ജീവിതത്തില്‍ കടന്നുവരുമ്പോള്‍ പേജുകള്‍ തികയില്ലെന്നായിരുന്നു അതിന് അവള് നല്കിയ വിശദീകരണം.<br />സില്‍വിയ വളരെ ചെറുപ്പം മുതല്‍ തന്നെ ധാരാളം പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ലോങ്ഡോണ്‍ ഡേവിസിന്റെ `എ ബ്രീഫ് ഹിസറ്ററി ഓഫ് വുമന്‍', ആര്‍നോള്‍ഡിന്റെ `ദ ഫോര്‍സേക്കന്‍ മെര്മാന്' തുടങ്ങിയ പുസ്തകങ്ങള്‍ സില്‍വിയയെ ഏറെ സ്വാധീനിച്ചു. ഡേവിസിന്റെ പുസ്തകത്തിലെ ജീവപരിണാമത്തില്‍ പുരുഷനും സ്ത്രീയും വഹിച്ച നിര്‍ണ്ണായക പങ്കിനെ കുറിച്ചു പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ അവള് അടിവരയിട്ടു സൂക്ഷിച്ചു. ആര്‍നോള്‍ഡിന്റെ കവിത തന്റെ മിഴികളെ ആര്‍ദ്രമാക്കിയെന്ന് അവള് അമ്മയോട് പറഞ്ഞു.<br />45-ലധികം രചനകള്‍ തിരസ്ക്കരിക്കപ്പെട്ട ശേഷം 1950 ആഗസ്റ്റില്‍ `സെവന്റീന്‍' എന്ന മാസികയിലാണ് സില്‍വിയയുടെ ആദ്യകഥ അച്ചടിച്ചുവന്നത്. `ഗ്രീഷ്മം ഇനി വരില്ല' എന്നതായിരുന്നു കഥയുടെ ശീര്‍ഷകം. അതേ വര്‍ഷം നവംബറില്‍ സെവന്റീനില്‍ `ഓഡ് ഓണ്‍ എ ബിറ്റണ് പ്ലം' എന്ന കവിത പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് നിരവധി രചനകള്‍ സില്‍വിയയുടേതായി അച്ചടിക്കപ്പെട്ടു.<br /><br />മരണത്തിന്റെ നീലിമയിലേക്ക് നടന്നുപോകാന്‍ പ്രേരിപ്പിക്കും വിധം മൃദുലമായിരുന്നു സില്‍വിയയുടെ മനസ്സെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ബാല്യ, കൗമാര കാലം മുതല്‍ തന്നെ കാണാന്‍ സാധിക്കും. എല്ലാത്തില്‍ നിന്നും അതിജീവിച്ചു മുന്നേറിയ അവള് തന്റെ പ്രിയതമന്റെ കുത്തഴിഞ്ഞ ജീവിതം കണ്ട് സഹിക്കാനാവാതെ തന്നെയാവണം മരണത്തെ തൊട്ടത്.<br />1962-ലാണ് ടെഡും ആസിയയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സില്‍വിയ ആദ്യമായി കേള്‍ക്കുന്നത്. അന്നുമുതല്‍ സില്‍വിയ കടുത്ത വിഷാദത്തിലായിരുന്നു. കാരണം ഭാര്യയെന്ന നിലയില്‍ അത്ര വിശ്വസ്തയായിരുന്നു അവര്‍. ഒരിക്കല്‍ അവിചാരിതമായി വന്ന ആസിയയുടെ ഒരു ഫോണ്‍കോളില്‍ നിന്നാണ് ടെഡിന്റെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളുടെ കാരണം അവള് തിരിച്ചറിഞ്ഞത്. അതിനു ശേഷം നിരന്തരമായി അവരുടെ ജീവിതത്തില്‍ വഴക്കുകളും നീരസങ്ങളും കടന്നുവന്നു. സില്‍വിയയൊടൊത്തുള്ള ജീവിതം വെറുക്കുന്നുവെന്നു കൂടെ ടെഡ് വെളിപ്പെടുത്തിയതോടെ ആ മനസ് കൂടുതല്‍ പ്രക്ഷുബ്ധമായി.<br />ഒരിക്കല്‍ രോക്ഷാകുലയായ സില്‍വിയ വീടിന്റെ പിന്മുറ്റത്ത് തീ കൂട്ടി എഴുതിവെച്ച നോവലിന്റെ കൈയ്യെഴുത്തുപ്രതി കത്തിച്ചു. ഏറെ പ്രശസ്തമായ സില്‍വിയയുടെ `ദ ബെല്‍ജാര്‍' (വിക്ടോറിയ ലൂക്കാസ് എന്ന അപരനാമത്തിലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്) എന്ന നോവലിന്റെ രണ്ടാം പതിപ്പായ `ഡബ്ള്‍ എക്സ്പോഷറും', വര്‍ഷങ്ങളോളം സൂക്ഷിച്ചുവെച്ച അമ്മയുടെ ആയിരകണക്കിനു കത്തുകളും, ടെഡിന്റെ കത്തുകളും കവിതകളുമെല്ലാം അന്ന് അഗ്നിക്കിരയായി.<br />വായനക്കാരെ ഏറെ അത്ഭുതപ്പെടുത്തിയ `ദ ബെല്‍ജാര്‍' ശരിക്കും ആത്മകഥാംശമുള്ള ഒരു നോവലായിരുന്നു. ഇംഗ്ലണ്ടിലെത്തിയ അമേരിക്കന്‍ പെണ്‍കുട്ടി പ്രണയവിവാഹത്തില്‍ പരാജയപ്പെടുന്നതായിരുന്നു അതിന്റെ വിഷയം. അതിന്റെ രണ്ടാംഭാഗമായി എഴുതിത്തുടങ്ങിയതും സില്‍വിയയുടെ ജീവിതാനുഭവങ്ങള്‍ തന്നെയാണെന്നതും കൗതുകമുണര്‍ത്തുന്നു. എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണനായ തന്റെ പുരുഷന് വ്യഭിചരിക്കുന്നതില്‍ മനംനൊന്തു കഴിയുന്ന പെണ്‍കുട്ടിയുടെ കഥയാണ് `ഡബ്ള്‍ എക്സ്പോഷറി'ന്റെ ഇതിവൃത്തം.<br />വളരെ തീഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഈ കാലഘട്ടത്തിലാണ് സില്‍വിയ പ്ലാത്ത് ഏറ്റവും പ്രശസ്തമായ കവിതകള്‍ എഴുതുന്നത്. ടെഡുമായുള്ള കലഹം മൂര്‍ച്ഛിക്കുന്ന സമയത്ത് എഴുതിയ കവിതകള്‍ `ഏരിയല്‍'എന്ന പേരില്‍ അവരുടെ മരണത്തിന് ശേഷം പുറത്തിറങ്ങി. `ബേണിംഗ് ദ ലറ്റേഴ്സ'്, `വേഡ്സ് ഹേഡ് ബൈ ആക്സിഡന്റ് ഓവര്‍ ദ ഫോണ്‍' എന്നിവയെല്ലാം ആ സമാഹാരത്തിലെ ശ്രദ്ധേയമായ രചനകളായിരുന്നു. ഡാഡി, മെഡൂസ, ദ ജയിലര്‍ തുടങ്ങിയ സില്‍വിയയുടെ പ്രശസ്തമായ കവിതകള്‍ രചിക്കപ്പെട്ടതും ഈ പ്രക്ഷുബ്ധകാലത്തായിരുന്നു.<br />കാലമൊഴുകിക്കൊണ്ടിരിക്കുമ്പോഴും സില്‍വിയ ബാക്കിവെച്ചിട്ടു പോയ വാക്കുകള്‍ ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു..<br /><span style="color:#ff0000;">''Dying<br />Is an art, Like everything else.<br />I do not exceptionaly well.<br />I do it so it feels like hell.<br />I do it so it feels real.<br />I guess you could say I've a call.''<br /></span><br /><span style="color:#cc0000;"></span></div><br /><div><span style="color:#cc0000;">സില്‍വിയ പ്ലാത്ത് (1932-1963)<br /></span>ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ എഴുത്തുകാരി. 1932 ഒക്ടോബര്‍ 27ന് ബോസ്റ്റണില്‍ ജനിച്ചു. പിതാവ് ജര്‍മ്മന്‍കാരനായ ഓട്ടോ എമീല് പ്ലാത്ത്. മാതാവ് ഓസ്ട്രിയന്‍ വംശജയായ ഒറീലിയ ഷോബര്‍ പ്ലാത്ത്. സഹോദരന്-വാറന്‍. 1954ല്‍ സ്മിത്ത് കോളേജില്‍ നിന്നും ബിരുദം നേടി. 1954ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ് ലഭിച്ചു. 1955ല്‍ ബ്രിട്ടീഷ് കവി ടെഡ് ഹ്യൂസിനെ വിവാഹം കഴിച്ചു. രണ്ടു കുട്ടികള്‍-ഫ്രീഡ റെബേക്ക, നിക്കോളാസ് ഫറാര്‍. ആദ്യകവിതാസമാഹാരം `ദ കോളോസസ'് 1960ല്‍ പ്രസിദ്ധീകരിച്ചു. വിക്ടോറിയ ലൂക്കാസ് എന്ന അപരനാമത്തില്‍ `ദ ബെല്‍ ജാര്' എന്ന നോവലെഴുതി. 1963 ഫെബ്രുവരി 11ന് ഗ്യാസ് ഓവനില്‍ ശിരസ്സുവെച്ച് സ്വയം ജീവനൊടുക്കി.<br />`ഏരിയല്‍' എന്ന കവിതാസമാഹാരം 1965ല്‍ പുറത്തിറങ്ങി. `തെരഞ്ഞെടുത്ത കവിതകള്‍' എന്ന കവിതാസമാഹാരം 1981ല്‍ പുലിസ്റ്റര്‍ പ്രൈസ് നേടി. അമ്മയ്ക്കും സഹോദരന് വാറനും അയച്ച 696 കത്തുകള്‍ `ലറ്റേഴ്സ് ഹോം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. </div><br /><div></div><br /><div><a href="http://www.kalikaonline.com/">http://www.kalikaonline.com/</a> (september lakkam)</div>ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com15tag:blogger.com,1999:blog-4715334258182145588.post-52744686969892649522009-08-18T06:04:00.001-07:002009-08-18T06:26:57.183-07:003.രാജലക്ഷ്മി-ഏകാന്തസഞ്ചാരിണിയുടെ കനല്‍പ്പാതകള്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiST1WF_u56P5al_Ot9WzMyrMVGm3vMX84_ZknPpvE_BbpyZGAzpbyAOxot7xbF1UEl3rZs990UoLl7TpJY8QuYOpqaZqAWccSuabgBnkG8ma69h7qcftBSs9lrRevjw2O3XwotWgLczPs/s1600-h/Raj.jpg"><img id="BLOGGER_PHOTO_ID_5371289177046241714" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 247px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiST1WF_u56P5al_Ot9WzMyrMVGm3vMX84_ZknPpvE_BbpyZGAzpbyAOxot7xbF1UEl3rZs990UoLl7TpJY8QuYOpqaZqAWccSuabgBnkG8ma69h7qcftBSs9lrRevjw2O3XwotWgLczPs/s320/Raj.jpg" border="0" /></a><span style="color:#ff0000;"><br />``എഴുതാതിരിക്കാന്‍ വയ്യ, ജീവിച്ചിരിയ്ക്കുകയാണെങ്കില്‍ ഇനിയും എഴുതിപ്പോകും. എഴുതുമ്പോള്‍ മറ്റു ചിലര്‍ക്ക് കൂടി സുപരിചിതമായ സംഭവങ്ങളുമായും കണ്ടും കേട്ടുമുള്ള ജീവിതങ്ങളുമായും സാമ്യം വന്നേക്കും.''</span><br /><br />ഏകാന്തതയെ മാറോടടക്കി പിടിച്ച രാജലക്ഷ്മി എന്ന കഥാകാരിയുടെ ജീവിതത്തിന്റെ അവസാന അധ്യായത്തിലെ വാചകങ്ങളാണിവ. സാഹിത്യജീവിതമെന്നത് ആത്മീയ ജീവിതമായത് കൊണ്ട് തന്നെ കണ്മുന്നിലെ ദുരിതമയമായ അനുഭവപാഠങ്ങള്‍ കഥാകാരിയെ വേദനിപ്പിച്ചുകൊണ്ടിരുന്നു. കാഴ്ചയെയും അനുഭവസാക്ഷ്യങ്ങളെയും തള്ളിപ്പറയാനാവാതെ ചെറുത്തുനില്‍പ്പുകള്‍ക്ക് വിരാമമേകി അതിജീവനങ്ങള്‍ ആവശ്യമില്ലാത്തൊരു ലോകത്തേക്ക് പതിയെ അവര്‍ നടന്നുകയറി. രാജലക്ഷ്മിക്ക് പകപോക്കലായിരുന്നില്ല സാഹിത്യം, ജീവിതം തന്നെയായിരുന്നു. പക്ഷേ ലോലഹൃദയമുള്ള സാഹിത്യകാര്‍ക്ക് മേല്‍ സങ്കടങ്ങളുടെ മുള്ളുകള്‍ പൊഴിഞ്ഞുതുടങ്ങിയാല്‍, നൈരാശ്യത്തിന്റെ വേദന പടര്‍ന്നാല്‍ മരണത്തിന്റെ മാസ്മരികത അവരെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. എല്ലാ പീഡകളില്‍ നിന്നും മോചിക്കപ്പെടാന്‍ അവര്‍ക്ക് മുമ്പില്‍ മറ്റു പോംവഴികളുമില്ലാതാവും.<br />ബിരുദം, നല്ല ഉദ്യോഗം, സ്നേഹമുള്ള കുടുംബം, സാമ്പത്തികമായ അരക്ഷിതാവസ്ഥയില്ലായ്മ, സഹൃദയരുടെ ആരാധന, ജോലിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ആദരവ്, ചൈതന്യം നിറഞ്ഞ യൗവ്വനം. ഇതെല്ലാമുണ്ടായിട്ടും രാജലക്ഷ്മി ഏകാകിനിയായിരുന്നു. സാഹിത്യരചന തന്നെയായിരുന്നു അവരുടെ മാനസിക നിലനില്‍പ്പ്.<br />ഏകാന്തസഞ്ചാരികളായ എഴുത്തുകാരെല്ലാം നിശബ്ദതയെ നെഞ്ചിലേറ്റി ബാഹ്യലോകത്തിന്റെ സങ്കടങ്ങളെ സ്മൃതിപഥത്തില്‍ നിരത്തിവെക്കും. ആത്മദു:ഖങ്ങളേക്കാള്‍ അവരുടെ കണ്ണുകള്‍ ആര്‍ദ്രമാവുക സ്നേഹിക്കപ്പെടുന്നവരുടേയും അതിലുപരി സഹജീവികളുടെ ദൈന്യതയാവും. ലോലഹൃദയമുള്ള ഒരാള്‍ക്ക് എത്രവട്ടം ഈ സങ്കടപ്പെരുമഴ നനയാനാവും ?<br /><br /><span style="color:#ff0000;">``ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്.<br />കൊള്ളരുതായ്മയുടേയും ഭീരുത്വത്തിന്റെയും-''<br />``ഭീരുത്വം എന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുമ്പില്‍ തല വെയ്ക്കുന്നത് ഭീരുത്വമാണത്രെ; ഭീരുത്വം''<br /></span><span style="color:#ff0000;">``പിന്നെ അല്ല ധീരതയാണ്. അവരവരു വിചാരിച്ച പോലെയെല്ലാം നടക്കാതെ വരുമ്പോള്‍ ഉടനെ പോയങ്ങു മരിക്കുക. Revence face ചെയ്യാനുള്ള ധൈര്യമില്ലാതെ ഒളിച്ചോടിപ്പോകുക എന്നുവെച്ചാല്‍ ഭീരുത്വം എന്നു തന്നെ പറയും ഞാന്‍''<br /></span><br />രാജലക്ഷ്മി അവസാനമെഴുതിയ `ആത്മഹത്യ' എന്ന കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്.<br />തൂവെള്ള നിറവും കുറെശ്ശെ ചെമ്പിച്ച മുടിയും കുറച്ചു പൂച്ചകണ്ണിന്റെ സംശയവുമുള്ള നീരജയെ കുറിച്ചുള്ള കഥയാണത്. ടാഗോറിന്റെ 'മാലഞ്ചേ'വിലെ ഭാഗ്യം കെട്ട നായികയുടെ പേരാണ് നീരജ. അതേ ഭാഗ്യദോഷം കഥയിലുടനീളം നീരജയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.<br />മധ്യവയസ്ക്കനും മദ്യപാനിയുമായ ഭര്‍ത്താവ്, യൗവ്വനം തുളുമ്പി നില്ക്കുന്ന, മോഹങ്ങള്‍ കുത്തിനിറക്കപ്പെട്ട മനസ്സുള്ള നീരജയില്‍ ബാക്കിയാക്കുന്നത് പ്രതീക്ഷയുടെ നൂല്‍പ്പാലമാണ്. ഒടുവില്‍ അവ്യക്തമായ ഒരു രേഖാചിത്രം പോലെ തെളിയാനാവാതെ മങ്ങിപ്പോയ കിനാവുകളെ കഴുത്തുഞെരിച്ചുകൊന്ന് അവര്‍ കഥാകാരിയുടെ സമീപത്ത് നിന്നും യാത്രയാവുകയാണ്.<br />കഥയുടെ പ്രധാനഭാഗം ഇങ്ങനെയാണ്. കൂട്ടിവായിക്കുമ്പോള്‍ ദൃശ്യമാവുന്നത് കഥാകാരിയുടെ മനസ്സും.<br /><br /><span style="color:#ff0000;">``അവള് കരയുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരു വിളര്‍ച്ച മാത്രമായിരുന്നു മുഖത്ത്. ``ചേച്ചീ 'Good bye' . എന്റെ മുഖത്ത് നോക്കാതെ അവള് പറഞ്ഞു.<br />``You mean Au Revoir'' ഞാന്‍ പറഞ്ഞു.<br />``അല്ല Good bye തന്നെയാണ്''<br />അര്‍ത്ഥം മനസ്സിലായാണോ അവള് പറഞ്ഞതെന്നറിഞ്ഞു കൂടാ. എന്റെ മനസ്സിനകത്തിരുന്ന് ആരോ പറഞ്ഞു. ശരിയാണ് ഇനി കാണുകയുണ്ടാവില്ല. ഇത് അവസാനത്തെ വിട വാങ്ങല്‍ തന്നെയാണ്.''<br /></span><br />ജാലകമില്ലാത്ത മുറിയില്‍ അകപ്പെട്ടത് പോലെ വീര്‍പ്പുമുട്ടി കഴിയുന്ന നിരവധി കഥാപാത്രങ്ങള്‍ രാജലക്ഷ്മിയുടെ കഥകളില്‍ കടന്നുവരുന്നുണ്ട്. അവരെല്ലാം ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയില്‍ അനുഭവങ്ങളുടെ കാളമേഘങ്ങള് കണ്ട് പകച്ചുനില്ക്കുന്നവരാണ്. ഏകാകിയായ അച്ഛന്, ഏകാകിനിയായ മകള്‍, ക്ഷയരോഗിയുടെ ഭാര്യാപദത്തിലെത്തി ചേര്‍ന്ന മണിക്കുട്ടി, ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാനായി കൂട്ടുകൂടിയവരെല്ലാം നിശബ്ദതയുടെ തടവുകാരായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഡോ. വിമല, സമ്പദ്സമൃതിയിലും ആര്‍ഭാടങ്ങള്‍ക്കിടയിലും ഏകാകിനിയായി കഴിയുന്ന അമ്മിണി ഓപ്പോള്, വീര്‍പ്പുമുട്ടലുകളുടെ താവളത്തില്‍ അകപ്പെട്ട രമ... ഇങ്ങനെ വായനക്കാരന് അനുഭവഭേദ്യമായ കുറെ ജീവനുള്ള കഥാപാത്രങ്ങള്‍. പലതും കഥാകാരിയുടെ മനസ്സിന്റെ തന്നെ മിന്നലാട്ടങ്ങളായിരുന്നുവെന്ന് തോന്നിപ്പിക്കും വിധം തീവ്രമാണ്.<br /><br /><span style="color:#ff0000;">``So the most disguesting pronoun is...''<br />അവള് നിര്‍ത്തി.<br />``She`<br />പുറകിലെ ബെഞ്ചില്‍ നിന്നാണ്.<br />ക്ലാസ്സ് നിശബ്ദമായി<br />ആ ചെറുപ്പക്കാരിയായ അധ്യാപിക വിയര്‍ത്തു.<br />ഭാഷയിലെ ഏറ്റവും വെറുക്കപ്പെട്ട സര്‍വ്വനാമമാണ് ``അവള്!''<br /></span><br />അധ്യാപിക കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുകയാണ്. ചെയ്തുപോയ തെറ്റിന്റെ ആഴമറിയാതെ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ത്ഥി. `മാപ്പ്' എന്ന കഥ വായനക്കാരനെ കൊണ്ടുപോവുന്നത് പ്രക്ഷുബ്ദതയിലേക്കാണ്. `ഞാന്‍' എന്നാല്‍ മനം മടുപ്പിക്കുന്ന സര്‍വ്വനാമമാണെന്ന് ഇടയിലെവിടെയോ രാജലക്ഷ്മി ആണിയിടുന്നുണ്ട്. സംഘര്‍ഷാവസ്ഥകളെ തരണം ചെയ്തു തിരിച്ചെത്തുമ്പോഴെല്ലാം നിര്‍ഭാഗ്യസാരഥികളെ കാത്തിരിക്കുക മറ്റൊരു ദുരിതമുഖമായിരിക്കുമെന്ന് `മാപ്പ്' ഓര്‍മ്മപ്പൈടുത്തുന്നു''. ഇങ്ങനെ പറഞ്ഞാലൊടുങ്ങാത്ത കഥാസന്ദര്‍ഭങ്ങള്‍ കൊണ്ട് സമ്പന്നമാണ് രാജലക്ഷ്മിയുടെ എല്ലാ കഥകളും...<br />രാജലക്ഷ്മിയുടെ ജീവിതത്തെ ശൂന്യമാക്കി ചരിത്രദൗത്യമായാണ് ആത്മഹത്യ കടന്നുവന്നത്. ഒരു പ്രതിഭയുടെ നാവുകളെ കത്തുന്ന അക്ഷരങ്ങള്‍ക്ക് വിലങ്ങിടാന്‍ കാലം തീര്‍ത്ത ദൗത്യം. എഴുതിയതിലെല്ലാം ഏകാന്തതയും വിഹ്വലതകളും ഒളിപ്പിച്ചു കടന്നുപോയ രാജലക്ഷ്മി കുത്തിക്കുറിച്ചിട്ട കവിതാശകലങ്ങളില്‍ പോലും മരണം ഒളിച്ചുകളി നടത്താതെ നേരിട്ടിറങ്ങി വരുന്നുണ്ട്.<br /><br /><span style="color:#ff0000;">``ആമയായിരുന്നു ഞാന്‍<br />ബാഹ്യലോകത്തില്‍ നിന്ന് അവയവങ്ങളെ<br />ഉള്ളിലേക്ക് വലിക്കുന്ന ആമ<br />ഹൃദയം മരവിച്ച് കട്ടപിടിച്ചുതുടങ്ങിയപ്പോള്‍...''</span> <span style="color:#006600;">(നിന്നെ ഞാന്‍ സ്നേഹിക്കുന്നു)<br /></span><br />സംവദിക്കാന്‍, പറയാനുളളതെല്ലാം ഏറ്റുപറയാന്‍ ബാക്കിവെച്ചുപോയ അക്ഷരങ്ങള്‍ പുസ്തകത്താളുകളില്‍ നിന്നും ഹൃദയത്തിലേക്ക് കയറിപ്പോകുകയാണ്. ഏകാന്തസഞ്ചാരിണിയുടെ ആത്മരേഖകള്‍ ഓര്‍മ്മയില്‍ മായാത്ത ചിത്രം വരച്ചുതുടങ്ങിയിരിക്കുന്നു.<br /><span style="color:#ff0000;">''നീ നടന്നകന്നൊരീ വഴിയില്‍, ചതഞ്ഞൊറ്റ-<br />പ്പൂവു വീണടിഞ്ഞൊരീ മണ്ണിലീയേകാന്തത്തില്‍<br />പാവമാം കുഞ്ഞേ, നിന്നെയോര്‍ത്തു നില്‍ക്കുമീയെന്റെ<br />ജീവനില്‍ യുഗങ്ങള്‍ തന് വാര്‍ദ്ധക്യം നിറയുന്നൂ...''<br /></span>സുഗതകുമാരി നെഞ്ചകം വിങ്ങി പറയുന്നത് മലയാളത്തിന് നഷ്ടമായ എഴുത്തിന്റെ അത്ഭുതം കണ്ട് തന്നെയാണെന്ന് രാജലക്ഷ്മിയുടെ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു...<br /><br /><br /><br /><br /><strong>രാജലക്ഷ്മി (1930-1965)</strong><br />ജനനം: 1930 ജൂണ്‍ രണ്ടിന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ തേക്കത്ത് അമയങ്കോട്ട് തറവാട്ടില്‍. അച്ഛന്: മാരാത്ത് അച്യുതമേനോന്. അമ്മ: കുട്ടിമാളു അമ്മ.<br />വിദ്യാഭ്യാസം: ബനാറസ്, ഹിന്ദു കോളേജില്‍ നിന്ന് എം എസ് സി ബിരുദം.<br />ജോലി: പന്തളത്തും, ഒറ്റപ്പാലം എന്‍ എസ് എസ് കോളേജുകളില്‍ ഫിസിക്സ് ലക്ചററായി അധ്യാപനം.<br />മരണം: 1965 ജനുവരി 18ന്<br />1956-ല്‍ പ്രസിദ്ധീകരിച്ച മകള്‍ എന്ന നീണ്ട കഥ കൊണ്ട് തന്നെ രാജലക്ഷ്മി ശ്രേദ്ധേയയായി തീര്‍ന്നു. തുടര്‍ന്ന് ഏഴു ചെറുകഥകളും കുമിള എന്ന ഗദ്യകവിതയും പ്രസിദ്ധീകരിച്ചു. `` ഒരു വഴിയും കുറെ നിഴലുകളും'', ``ഞാനെന്ന ഭാവം'', ``ഉച്ചവെയിലും ഇളംനിലാവും (അപൂര്‍ണ്ണം), എന്നിവ പ്രസിദ്ധീകരിച്ച നോവലുകളാണ്. ``ഒരു വഴിയും കുറെ നിഴലുകളും'' എന്ന നോവലിന് 1960-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com7tag:blogger.com,1999:blog-4715334258182145588.post-82699340185189289912007-09-30T06:52:00.000-07:002007-10-01T10:42:30.036-07:002. ഷെല്‍വി-കവിതയുടെ കെടാത്ത കനല്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGIbr5hU8BX42p3dGSe0z02iJHobWgHjguhNQW5dAxm82f4Wo0PEHlQmCXR_jEmDt9iGgJpQl9zJVXmZwL6UlN-tiFrozBsJyMtRfhKCgRb0xWYAjG-MLk9zg5F0MpHaru3Cq9YzeldGQ/s1600-h/Book.jpg"><img id="BLOGGER_PHOTO_ID_5115996174652254402" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGIbr5hU8BX42p3dGSe0z02iJHobWgHjguhNQW5dAxm82f4Wo0PEHlQmCXR_jEmDt9iGgJpQl9zJVXmZwL6UlN-tiFrozBsJyMtRfhKCgRb0xWYAjG-MLk9zg5F0MpHaru3Cq9YzeldGQ/s320/Book.jpg" border="0" /></a><br />ഷെല്‍വിയുടെ കവിതകള്‍ സംവദിക്കുകയല്ല. മറിച്ച് ആത്മാവില്‍ ഒരിടം തേടുകയാണ്..ബൈബിളിലെ വിശുദ്ധത വരികള്‍ക്ക് മേമ്പൊടിയാകുന്നതോടെ കാവ്യഭംഗിയില്‍ തന്റേതായ വ്യത്യസ്തത നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നു. മനുഷ്യന്റെ ആസക്തികളോടൊപ്പം തന്നെ പിയാനോയുടെ മധുരശബ്ദവും കവിത നമുക്ക് സമ്മാനിക്കുന്നു. വാക്കുകളുടെ ഭംഗി ആസ്വാദകന്റെ മനസിലേക്കൊരു മഴ പെയ്യിക്കുകയാണ്. കവിതകള്‍ ആഹ്ലാളമുണ്ട്, ദുഖമുണ്ട് ഇതിനിടയിലെല്ലാം മരണവും തന്റേതായൊരു ഒളിച്ചുകളി നടത്തുന്നുണ്ട്.<br /><br />മഴവെള്ളം കുതിച്ചൊഴുകുന്ന നിന്റെ കണ്ണുകളിലേക്ക്<br />ഞാനെന്റെ ഏകാന്തമായ വാക്കുകളൊഴുക്കുന്നു..<br />ചിലപ്പോള്‍ നിന്റെ ശരീരം<br />ഓര്‍ക്കിഡുകളുടെ തോട്ടം<br />വയലറ്റ് ഓര്‍ക്കിഡുകളുടെ രഹസ്യവീഥിയിലൂടെ<br />സായാഹ്നത്തിലെ സഞ്ചാരിയായി ഞാന്‍ വരുന്നു..<br />ഓര്‍ക്കിഡ് ഓരോര്‍മ്മയാകുന്നു...<br />മരണത്തിന്റെ സഖിക്ക് എന്ന കവിതയിലെ വര്‍ണനകള്‍ ശക്തമായ കാവ്യാത്മകതയുടെ പ്രതീകങ്ങളായാണ് മനസിലേക്ക് സന്നിവേശിക്കുന്നത്. മരണത്തിന്റെ മേച്ചില്പുറങ്ങളിലേക്കുള്ള സുഖദമായൊരു .യാത്ര പോലെ തോന്നിപ്പിക്കുന്നുണ്ട് അതിലെ വരികളുടെ തീഷ്ണത...ശരീരങ്ങളുടെ പ്രാര്‍ത്ഥനാവേളയില്‍ സുതാര്യമായ നിന്റെ മുലകളിലൂടെ സിസ്റ്റണ്‍ചാപ്പലില്‍ മൈക്കല്‍ ആഞ്ചലോ ചെയ്തത് ഞാന്‍ കാണുന്നു...മുല ഓരോര്‍മ്മയാകുന്നു.. എന്നിങ്ങനെയുള്ള തുടര്‍വരികള്‍ ബിംബങ്ങളുടെ പ്രയോഗത്തോടൊപ്പം തന്നെ കവിതയുടെ സൗന്ദര്യം മനസിലേക്ക് ഇരച്ചുകയറ്റുന്നു.<br />കവിതകളില്‍ ചിലതെല്ലാം സംവാദങ്ങളായി പരിണമിക്കുന്നത് കാണാം..അതിനുമപ്പുറം ആസ്വദിച്ച യുവത്വത്തിന്റെ സൗന്ദര്യവും സമാസമം നിഴലിക്കുന്നുണ്ട്.<br />ഞാന്‍ പറയട്ടെ-<br />ഏകാന്തനേത്രങ്ങളെ പൊതിയുന്ന മഞ്ഞപ്പുകള്‍<br />ഗോതമ്പുവയലുകളെ സ്നേഹാര്‍ദ്രമാക്കുന്ന<br />അപരിചിതസംഗീതം<br />നമ്മെ മരണത്തിനുമപ്പുറത്തെത്തിക്കുന്ന<br />ദൈവത്തിന്റെ തോണി,<br />ഞാന്‍ പറയുന്നത് നിനക്ക് മനസിലാവില്ല...<br />നട്ടുച്ചയിലെ ഗസര്‍മരങ്ങള്‍ എന്ന കവിതയിലെ വരികളാണിത്..ഓര്‍മ്മകള്‍ക്ക് കാലും ചിറകും ലഭിക്കുമ്പോള്‍ ഞാനതിനെ ഗസലുകളുടെ സമയം എന്നു വിളിക്കുന്നുവെന്ന് ഷെല്‍വി പറയുന്നു. ഘടികാരരഹിതമൊരു മുറിയില്‍ വെയിലും നിലാവും ഇണകലരുന്നു, പാമ്പും കോണിയും മഴവില്ലുകള്‍പ്പുറത്തെ രഹസ്യസങ്കേതങ്ങളിലേക്ക് നയിക്കുന്നു, ഒട്ടകങ്ങളുടെ ക്ഷീണിതനിദ്രയില്‍ ഓറഞ്ചു പെയ്യുന്ന ഈ സമയത്തെ ഗസല്‍നിശ എന്നും കവി വിളിക്കുന്നു...ഗസല്‍ഗായികയായ ചിത്രാസിംഗ് ഈ കവിതയുടെ അന്ത്യഭാഗത്തില്‍ കടന്നുവരുന്നുണ്ട്...അവരുടെ മനോഹരമായ ഗസലിനെ പുകഴ്ത്തുന്നതോടൊപ്പം തന്നെ കവിത അതിവേഗം ചുവടുമാറ്റുന്നു...ഗസലുകള്‍ക്കുള്ളിലായിരിക്കുമ്പോഴു നാമേതോ തീയറക്കുള്ളില്‍ വേവുന്നുവെന്ന് പറയുന്ന കവി തുടര്‍ന്ന് ചോദ്യശരങ്ങളെയ്യുന്നു..<br />നീ തന്ന ഗസലെവിടെ...ഞാന്‍ നട്ട ചെടിയെവിടെ...നാലുമണി കഴിയുമ്പോള്‍ റോഡു നിറയുന്ന ഈ കുട്ടികള്‍ ഇനി എന്തു കേള്‍ക്കും..? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടാണ് ഈ കവിത അവസാനിക്കുന്നത്...വിഹ്വലതകളുടെ പെരുംതുടി ശബ്ദം ഈ കവിതയിലൂടെ കണ്ണോടിക്കുമ്പോള്‍ വായനക്കാരന്റെ മനസിനെ ഭീതിപ്പെടുത്തുന്നത് കാണാം...<br /><br />കാറ്റുകളജ്ഞാത മന്ത്രം ചിലക്കുന്നിലകളില്‍<br />തൂങ്ങുന്ന മഞ്ഞിന്റെ കണ്ണുകള്‍ എത്രമേല്‍ ഭീതിദം.<br />ദൂരബോധങ്ങളറ്റലറുന്നു<br />ആരോ വരുന്നുണ്ട് പുറകില്‍<br />വേഗത വറ്റുന്നു ഉമിനീരു വറ്റുന്നു<br />ആരോ വരുന്നുണ്ട് പുറകില്‍...<br />പിന്നാമ്പുറവാതിലൂടെ കടന്നുവരുന്ന ആ അപരിചിതന് മരണമാണോ..? അറിയില്ല, ആരോ എന്ന ഈ കവിതയില്‍ നിഗൂഡതകള്‍ പരസ്പരം മുഖം നോക്കി ചിരിക്കുന്നു. പകല്‍വെളിച്ചമറ്റുവീഴുന്ന പ്രകൃതിയുടെ മീതെ ഇരുട്ട് ഏകാന്തതയുടെ ബീഭത്സഭാവം പൂണ്ട് നില്ക്കുന്നു. മുന്നില്‍ ഒരുപാട് ദൂരമുണ്ട്..പക്ഷേ ആരോ വരുന്നുണ്ട് പുറകില്‍ എന്ന ഭയമാണ് കവിതയിലാകമാനം നിഴലിച്ചുനില്‍ക്കുന്നത്...1985/86 വര്‍ഷങ്ങളിലെഴുതിയ ഈ കവിത അജ്ഞാതമായ ഒരനുഭൂതി മനസില്‍ ഉരുതിരിയിക്കുന്നുണ്ട്...<br />മഴ കൈവശപ്പെടുത്തിയ ഒരു രാത്രിയില്‍ ചോദിക്കാതെ കടന്നുവരുന്ന ഒരാളുടെ വര്‍ണനയാണ് ഷെല്‍വിയുടെ സഖാവിനോടുള്ള കുമ്പസാരങ്ങള്‍ എന്ന കവിത.<br />വാതിലടച്ചിരുന്നു. അര്‍ദ്ധരാത്രിയും<br />കഴിഞ്ഞിരിക്കുന്നു. യുദാസും ഭ്രാന്തും<br />മഴയും മരങ്ങളും ക്രിസ്തുവും കരിശും<br />തിമര്‍ത്തുപെയ്യുന്നു<br />ആ പെരുമഴ മുറിച്ച് ആരോ ഓടിവരുന്നു..<br />-ഒരു രാവ് അഭയം തരിക<br />സഖാവേ നീ മറന്നുവോ?<br /><br />സത്യം<br />ചുമരുകളിലപ്പോള്‍ തീവെളിച്ചം പരന്നു<br />കറുത്ത വ്യാളികള്‍, പരിഭ്രാന്തരായ പല്ലികള്‍<br />ചുവന്ന മേല്‍ക്കൂര<br />ആളുന്ന പാതിര<br />എല്ലാം ഞാനോര്‍ക്കുന്നു<br />ചില്ലുപോലെ കനത്തു തണുത്തൊരു മഴത്തുള്ളി<br />എന്റെ നെറുകയില്‍ വീണു പൊട്ടി...<br /><br />ആരാണ് ആ സഖാവ്..ഉള്ളിലെ വിഷാദങ്ങളെ എന്നേക്കുമായി മോചിപ്പിക്കാനാണോ അയാള്‍ വന്നത്..? അപൂര്‍ണമാണ് ഈ കവിത...ഒരുപക്ഷേ ഇനിയും എഴുതിച്ചേര്‍ക്കാനുണ്ടാകും അതില്‍...<br />പ്രണയം<br />സര്‍പ്പശയ്യയ്ക്കു മീതെ<br />വിഷദംശമേല്‍ക്കാതെ സ്വപ്നം കാണലാണ്...<br />ഈ വലിയ കവിതയിലെ പ്രണയത്തിന്റെ വന്യത വിളിച്ചുപറയുന്ന വരികളാണിത്...കവിയുടെ മനസ് ഒരു പക്ഷേ പുറത്തെടുത്ത് വച്ചതാവില്ലേ ഈ കവിത..വിഹ്വലതകളുടെ തീരാത്ത പ്രവാഹമായി മനസ് വഴിമാറിത്തുടങ്ങുമ്പോള്‍ ഹൃദയത്തിലൊളിപ്പിച്ച കനല് അതിന്റെ വാസസ്ഥലത്ത് നിന്നും വായുവിലേക്ക് നീക്കിയിട്ട പോലെ...കവിത ഭാന്തമായ ആവേശത്തിലേക്ക് വഴുതിയിറങ്ങി അവസാനിക്കുമ്പോള്‍ കോമാളിയായൊരു കവിതയിതാ അവന്റെ ഹൃദയമെടുത്തീ കടലാസില്‍ വെക്കുന്നു; നിറയെ വ്യാകരണതെറ്റോടെ എന്ന് ഒരു ആത്മാവ് പുലമ്പുന്നത് കാണാം...<br />ഷെല്‍വിയുടെ കവിതകളില്‍ ഇടക്കെപ്പോഴൊക്കെയോ ആഹ്ലാദവും ആരവും കടന്നുവരുന്നുണ്ട്..ആഗ്രഹസാഫല്യത്തിന്റെ പൂര്‍ത്തീകരണങ്ങളായി വരികള്‍ വഴിമാറുന്നതും കാണാം. ആത്മക്കുറിപ്പുകള്‍ അത്തരത്തിലൊരു കവിതയാണ്.<br /><br />ഗാനാന്തരം ഓടക്കുഴല്‍<br />ഗായകനോട് പറഞ്ഞു<br />ഈറക്കാടുകളുടെ കരച്ചിലാണ്<br />ഞാന്‍ പകര്‍ന്നത്. എങ്കിലെന്ത്<br />എന്റെ ജന്മം നിന്റെ ചുണ്ടില്‍ സഫലമായല്ലോ...<br />വരികളിലൂടെ വേണമെങ്കില്‍ ബിംബമളക്കാം. പ്രതീകാത്മകതയെ തിരയാം. ഇനി ഉള്ളറകളിലേക്കിറങ്ങിച്ചെല്ലാതെ നേരെ വായനാസുഖത്തിലേക്ക് കടന്നുചെല്ലുകയും ചെയ്യാം..ഇതെല്ലാം ഷെല്‍വി എന്ന കവിയെ ഏറെ വ്യത്യസ്തനാക്കുന്നു..ഓരോ കവിതകളിലും പ്രപഞ്ചസത്യങ്ങളുടെ ഉള്‍വിളിക്കള്‍ ആവാഹിച്ചെടുക്കാനും വായനക്കാരന് കഴിയുന്നു എന്നത് കൗതുകകരം തന്നെയാണ്.<br />വീട് എന്ന കവിത ഷെല്‍വിയുടെ എഴുത്തിന്റെ വ്യാപ്തി തെളിയിക്കുന്നതാണ്. ഈ വലിയ കവിതയിലെ ചില വരികള്‍ ആസ്വാദകന്റെ ഉറക്കം കെടുത്തുംവിധം തീഷ്ണമാണ്. വീട്ടില്‍ ഇന്നെന്റെ മുറിയിലിപ്പോള്‍ കൂറയും ചിലന്തികളുമിപ്പോള്‍ മറവിയുടെ തിരനാളാഘോഷിക്കുന്നു-എന്ന് തുടങ്ങിയാണ് വീട് ആരംഭിക്കുന്നത്..അത് അതിന്റെ മേച്ചില്‍ പുറങ്ങള്‍ പൂര്‍ത്തിയാക്കി അവസാനിപ്പിക്കുന്നു ഭീതിദമായ മറ്റൊരു സാഹചര്യത്തിലാണ്...<br /><br />എല്ലാം പഴയ കഥകളാണ്<br />ജന്മങ്ങളുടെ ഒരാവര്‍ത്തനപുസ്തകം<br />നീ നോക്കി നില്ക്കുന്ന ആ ആല്‍മരച്ചുവട്<br />എന്റെ വീടായിരുന്നു...<br />വിരഹങ്ങള്‍ക്കും അനാസക്തമായ കാത്തിരിപ്പുകള്‍ക്കുമിടയില്‍<br />തണുത്ത് കിടന്ന ആ പ്ലാറ്റ്ഫോം ബെഞ്ച്<br />എന്റെ വീടായിരുന്നു.<br />ഇതാ ചൂളമടി കേട്ടില്ലേ-ഒരു തീവണ്ടി നമ്മെ വിടുന്നു<br />അതിന്റെ പ്രകാശജാലകങ്ങള്‍ എന്റെ വീട്ടിലേതായിരുന്നു<br /><br />സമയാതീതമണലുകളുടെ അനന്തശയ്യയില്‍<br />നിന്നോടൊപ്പം നിത്യനിദ്ര...<br />ഒരു നിയോഗം പോലെ കവിതയില്‍ എന്നുവേഗമാണ് അനന്തനിദ്ര കടന്നുവരുന്നത്. നഷ്ടപ്പെട്ടതിന്റെ കുറിച്ചുള്ള മൂര്‍ത്തവിചാരങ്ങളില്ല, ചിന്തകളില്‍ ചോരപ്പാടില്ല, കാത്തിരിപ്പിന്റെ ആഗാധതയില്ല..ഇത്തരത്തില്‍ നിരാശയുടെ മേമ്പോടിയില്ലാതെ മരണം ഒളിവില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ ആയിരം ചോദ്യങ്ങളെറിഞ്ഞ് കവിത നിശ്ചലമാവുന്നു.<br />1981ല്‍ കേരളസംസ്ക്കാരം മാസികയില്‍ അച്ചടിച്ചുവന്ന ഇലകൊഴിയും കാലം എന്ന കവിത ഷെല്‍വിയുടെ കവിതകളിലെ ശ്രദ്ധേയമായ ഒന്നാണ്. നേരിടേണ്ടി വരുന്ന അവജ്ഞകളെ കുറിച്ചുള്ള വര്‍ണന കവിതയുടെ മധ്യഭാഗത്തെ ദീപ്തമാക്കുന്നു.<br /><br />രാത്രി രാത്രി രാത്രി<br />പാപത്തിന് വടുക്കള്‍ വീണു വികൃതമായൊരെന്‍<br />മുഖം കണ്ടുമടുത്തീ<br />മഖകണ്ണാടി പോലും മുഖം തിരിയ്ക്കുന്നു<br />വെറുക്കുന്നു സര്‍വരും..<br />വരികളുടെ അപാരതത നമ്മെ കൈപിടിച്ചു നടത്തുന്നതെങ്ങോട്ടാണ്..? ഇലകൊഴിയുന്ന കാലത്തെ സ്നേഹബന്ധങ്ങളെല്ലാം മറുപടിയില്ലാത്ത മൗനത്തിലാണ്ടു പോകുന്നുവെന്ന ആശങ്കയില്‍ കവിത വിരാമത്തിലെത്തുമ്പോള്‍ ആയിരം ചോദ്യങ്ങള്‍ ആസ്വാദകന്റെ മനസിനെ വരിഞ്ഞുമുറുക്കുന്നുണ്ട്. മനസില്‍ നാമും ചോദിച്ചുപോകുന്നു, എന്തു പറ്റി ഈ സമൂഹത്തിന്...?<br />ഒരുപിടി ഉരുളയില്‍<br />നിനക്കെത്ര പേരുടെ ചോര രുചിക്കാം?<br />ഒരു വറ്റില്<br />നിനക്കെത്ര ആര്‍ത്തിപുരണ്ട കുഞ്ഞികണ്ണുകള്‍ കാണാം..?<br />ആത്മഹത്യ ചെയ്ത സുഹൃത്തിന്റെ ഓര്‍മ്മക്ക് സമര്‍പ്പിച്ച ഈ കവിതയുടെ പേര് നാം ഇത്രയേയുള്ളു-എന്നാണ്..ഷെല്‍വിയുടെ മറ്റു ചില കുറിപ്പുകളില്‍ പറയുന്ന സനില്‍ദാസിനാവാം ഈ കവിത സമര്‍പ്പിച്ചിരിക്കുന്നത്. എന്റെ ചില ദാരുണമായ ഏകാന്തതകളെ അവനിന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട് എന്ന ഓര്‍മ്മ എന്ന പുസ്തകത്തിലെ കുറിപ്പു കാണുമ്പോള്‍...<br />1995ല്‍ മറുനാട് മാസികയില്‍ പ്രസിദ്ധീകരിച്ച മഴ എന്നെ മറക്കുമ്പോള്‍ എന്ന കവിതയും വായനാസുഖത്തോടൊപ്പം തന്നെ ചിന്തിക്കപ്പെടുന്നതാണ്.<br /><br />മഴ ഉണങ്ങിപ്പോയിരിക്കുന്നു;<br />എല്ലാ മുറിവുകളും മറന്നുപോയിരിക്കുന്നു<br />എല്ലാം ഉണങ്ങിപ്പോയിരിക്കുന്നു<br />മഴവഴിയില്‍ നിന്ന്-<br />ഞാനും നീയും മാറിപ്പോയിരിക്കുന്നു..<br />മറക്കുകയാണ്<br />എല്ലാം...<br />ഷെല്‍വിയെ വ്യത്യസ്തനാക്കുന്നുത് വരികളുടെ ആര്‍ദ്രഭംഗിയാണെന്ന് തോന്നിയിട്ടുണ്ട്... ജീവിതത്തിന്റെ മനോഹാരിതകള്‍ക്ക് ഇടക്കെപ്പോഴോ കോട്ടം വന്നിരുന്നോ എന്ന് തോന്നിപ്പിക്കും വിധം അദൃശ്യദര്‍ശനം നടത്തുന്നുണ്ട് കവിതകളില്‍ മരണം..ഒരു വിലാപത്തിന്റെ സുഖലോലുപതയിലേക്ക് ഓര്‍മ്മകളും സ്വപ്നങ്ങളും പതിയ ഇളഞ്ഞുനീങ്ങുന്നത് കാണാം..<br />വരൂ, ദയവധത്തിനായി<br />പ്രാണനുമീതെ പ്രാക്തനായ<br />ഏതോ മഞ്ഞവെയിലിഴഞ്ഞു പോകുന്ന<br />ആ നടപ്പാതയിലൂടെ...<br />സയനോര എന്ന കവിതയിലെ ആദ്യവരികള്‍ ഇങ്ങനെയാണ്.. മരണത്തിന്റെ അപൂര്‍വതകളിലേക്ക് നടന്നുപോയ ഷെല്‍വിയുടെ അപ്രകാശിത കവിതകളും ശ്രദ്ധേയമാണ്..തന്റെ പ്രേയസിക്കായി ഷെല്‍വി കുറിച്ച ഏപ്രില്‍ ഡയറി, ജന്മദിനത്തിന്റെ ഓര്‍മ്മക്ക്, ഓംലറ്റ് എന്നിവയെല്ലാം സ്വകാര്യതയുടെ സുന്ദരതകള്‍ വിളിച്ചോതുന്നതിനാല്‍ തന്നെ അപഗ്രഥിക്കാന്‍ ഏറെ പ്രയാസമാണ്..<br />മരണത്തിന്റേ തേരിലേറി നടന്നുപോയ ഷെല്‍വിയുടെ കവിതകള്‍ കെടാത്ത കനലായി മനസില്‍ പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നു.<br /><br /><br /><br /><span style="color:#cc0000;">കവിയെ കുറിച്ച്<br /></span>ജനനം: 1960 ഗുരുവായൂരിനടുത്തെ ഒരുമനയൂരില്‍<br />വിദ്യാഭ്യാസം: ഒരുമനയൂര്‍, പാവറട്ടി, പാലക്കാട് എന്നിവിടങ്ങില്‍<br />ആദ്യ കവിത പ്രേരണയില്‍ പ്രസിദ്ധീകരിച്ചു<br />കേരള സംസ്ക്കാരം കാമ്പസ്മാസികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്<br />1985ല്‍ ശിഖ എന്ന പേരില്‍ ഗുരുവായൂര്‍ കേന്ദ്രമായി പുസ്തകപ്രകാശനാലയം തുടങ്ങി<br />1985ല്‍ കോഴിക്കോട് ആര്യഭവനിലെ 25ാം നമ്പര്‍മുറിയില്‍ മള്‍ബറി ആരംഭിച്ചു.<br />ഭൂമിയുടെ മനസില്‍, ഓര്‍മ്മ എന്നീ കൃതികള്‍ എഡിറ്റ് ചെയ്തു.<br />നൊസ്റ്റാള്‍ജിയ (1994), അലൗകികം (1998) എന്നിവയാണ് കവിതാസമാഹാരങ്ങള്‍<br />2003 ആഗസ്റ്റ് 21ന് ജിവിതം സ്വയം അവസാനിപ്പിച്ചു.ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com36tag:blogger.com,1999:blog-4715334258182145588.post-64638474181617184572007-09-19T04:17:00.000-07:002007-09-30T07:01:30.338-07:001.ഇടപ്പള്ളി രാഘവന് പിള്ള-വേര്‍പിരിയാത്ത കാല്‍പനികസാന്നിധ്യം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhwJZWcWnF_bwpsZq9mmFY6Xgq0v85OzO9XpvXORc6tGVHSnHNVx_oajFZOBju-BZQW5HVmmANSvYn0OUH61zgl6o6__gnb94y7MvGlKekozKQq_RY9VB5E7CSXxACim0ucnlpAnHhPNKo/s1600-h/edappally.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5111874963794346706" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhwJZWcWnF_bwpsZq9mmFY6Xgq0v85OzO9XpvXORc6tGVHSnHNVx_oajFZOBju-BZQW5HVmmANSvYn0OUH61zgl6o6__gnb94y7MvGlKekozKQq_RY9VB5E7CSXxACim0ucnlpAnHhPNKo/s320/edappally.jpg" border="0" /></span></a><span style="color:#cc0000;">(മരണം അനുഭൂതിയാണ്...വേദനകളെ നിമഞ്ജനം ചെയ്യാന്‍ ആ സുഹൃത്തിനൊപ്പം കാലത്തിനധീതമായി സഞ്ചരിക്കുന്നുവരുണ്ട്. മനുഷ്യന്റെ ബന്ധനങ്ങളില്‍ നിന്നും മുക്തി നേടിയുള്ള പ്രയാണം. നിരാശകളില്‍ നിന്നും നിത്യാശാന്തി തേടി അങ്ങനെയൊരു വിപത്തിനെ സ്വാഗതം ചെയ്യുന്നവരുടെ മനസിലെ ശൂന്യത എത്ര വലുതായിരിക്കും. ജീവിത ദൗര്‍ബല്യങ്ങള്‍ക്കൊടുവില്‍ ആത്മഹത്യയില്‍ അഭയം തേടിയ നിരവധി എഴുത്തുകാര്‍ ഇന്നും നൊമ്പരമായി അവശേഷിക്കുന്നു...അവരില്‍ ചിലരെ കുറിച്ച്...)<br /><br /></span>"തെല്ലൊരു വെളിച്ചമി-<br />ല്ലോമനേ യിനിയെന്റെ<br />പുല്ലുമാടവും കത്തി-<br />യെത്തുകയാണീ ദാസന്"<br />മലയാളത്തിന് വിസ്മരിക്കാന്‍ കഴിയാത്തൊരു കാല്പനിക കവിയുടെ അവസാനകവിതയിലെ ചില വരികളാണിത്. കവിത ആത്മരതിയാകാം. പരാദീനതകള്‍ക്കിടയില്‍ നിന്നും ക്ഷണികമായ ആന്ദനം മനസിലേക്കൊഴുക്കാന്‍ വരികളുടെ സൗന്ദര്യത്തിന് കഴിയുന്നുവെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ഇടപ്പള്ളി രാഘവന്‍പിള്ളയെ ഇതിനോട് കൂട്ടിവായിക്കേണ്ടിയിരിക്കുന്നു...<br />മരണം അദ്ദേഹത്തിന്റെ ശരീരം ഊഞ്ഞാലാട്ടി കളിക്കുമ്പോള്‍ ടെന്നിസന്റെ ഇന്‍മെമ്മോറിയം പാതി തുറന്ന നിലയില്‍ ആ മുറിയില്‍ കിടക്കുന്നുണ്ടായിരുന്നു. മരണത്തിന് മുമ്പ് അദ്ദേഹം എഴുതിയ ചില രചനകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ക്ഷണികമായ ഒരു തോന്നലായിരുന്നില്ല അതെന്നും മരണത്തെ മുന്‍കൂട്ടികണ്ടിരുന്നുവെന്നും വ്യക്തമാകുന്നുണ്ട്..യൗവനത്തിന്റെ തുടക്കത്തിലെ അങ്ങനെയൊരു ദുരന്തത്തിലേക്ക് വഴുതിമാറി നടന്നുപോയ രാഘവന്‍പിള്ള വായനക്കാരന്റെ മനസിനെ കുത്തിനോവിക്കുന്നുണ്ട്.. മലയാള കവിതകളില്‍ കാല്പനികയുഗം തീര്‍ത്ത ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന തന്റെ സതീര്‍ത്ഥ്യനൊത്ത് സൗഹൃദത്തിന്റെ പുത്തന്‍കാഴ്ചപാടുകള്‍ തേടിയ ഇടപ്പള്ളിക്ക് എവിടെയാണ് പിഴച്ചതെന്നതും കൗതുകകരമാണ്..പ്രണയം ദൈവികമായ പരിവേഷമായിരുന്നുവെന്ന അദ്ദേഹത്തിന്റെ ചിന്തയുടെ മുന്നില്‍..തന്റെ പ്രേയസിയെ നഷ്ടപ്പെടുകയാണെന്നറിഞ്ഞ നിമിഷത്തില്‍ ക്രമാധീതമായി മിടിച്ച സ്വപ്നഭംഗങ്ങളില്‍...<br /><br />"എനിക്ക് പാട്ടുപാടാനാഗ്രഹമുണ്ട.് എന്റെ മുരളി തകര്‍ന്നുപോയി"എവിടെയായിരുന്നു പാളിച്ചകള്‍. എന്തിനായിരുന്നു അങ്ങനെയൊരു നിയോഗം. യൗവനത്തിന്റെ തീഷ്ണതയില്‍ സര്‍ഗാത്മകതയെ പണയം വെച്ച് അങ്ങനെയൊരു കടുംകൈക്ക് മുതിരാന്‍ മാത്രം എന്തായിരുന്നു ആ മനസിന് സംഭവിച്ചത്...പ്രേമത്തെ പറ്റിയും പ്രേമനൈരാശ്യത്തെ കുറിച്ചും ഇത്ര മാധുര്യമായി പാടിയ മറ്റേത് കവിയുണ്ട് കൈരളിയില്‍ എന്ന സത്യം ഇങ്ങനെ ചിന്തിപ്പിക്കുന്നതില്‍ തെറ്റില്ല...പക്ഷേ, കവിതകളില്‍ ഊറിക്കൂടുന്ന വിഷാദത്തിന്റെ സുഖദമായ സൗന്ദര്യമാണ് ആ കവിതകളെ വേറിട്ട് നിറുത്തുന്നത്...വായനക്കാരന്റെ കണ്ണുകള്‍ ഈറനാക്കാന്‍ വാക്കുകളുടെ പ്രവാഹത്തിന് കഴിയുന്നവെന്ന യാഥാര്‍ത്ഥ്യം ഇന്നും അവിസ്മരണീയമായി നിലനില്ക്കുന്നു...<br />"സഹതപിക്കാത്ത ലോകമേ എന്തിലും<br />സഹകരിക്കുന്ന ശാരദാകാശമേ<br />കവനലീലയിലെന്നുറ്റതോഴരാം.<br />കനകതൂലികേ കാനന പ്രാന്തമേ<br />മധുരമില്ലാത്തൊരെന്‍ മൗനരാഗത്തില്‍<br />മദതരളരാം മാമരക്കൂട്ടമേ<br />പിരിയുകയാണിതാ ഞാനൊരധകൃതന്‍<br />കരയുവാനായി പിറന്നൊരു കാമുകന്<br />മഞ്ഞലടിഞ്ഞു മയങ്ങികിടക്കട്ടെ<br />പ്രണയമറ്റതാമീമണ്‍ പ്രദീപകം..."<br />ഇതൊരു വിലാപമാണ്. അസ്വാദകന് ഒപ്പം കരയാനല്ലാതെ മേറ്റ്ന്തിനാവും...ദുര്‍ബലമായൊരു മനസിനെ ഇവിടെ ലളിതമായി വ്യാഖ്യാനിച്ചിരിക്കുന്നു. ഇത് കവിയുടെ ആത്മാവിന്റെ നഗ്നത തന്നെയല്ലേ എന്ന് കൂടുതല്‍ പരിചിതമാകും തോറും വായനക്കാരന് ബോധ്യമാകുകയും ചെയ്യുന്നു...നിരാശയുടെ തടാകമായി കവിയുടെ മനസ് പരിണമിച്ചിരിക്കുന്നത് ഈ വരികളില്‍ മാത്രമല്ല,<br />"എത്ര വസന്തങ്ങളൂഴിയില്‍ വന്നാലും<br />എത്രയോ കാകളി പാടിയാലും<br />മാമക മാനസവല്ലിയിലിന്നോളം<br />പൂമൊട്ടൊരെണ്ണം കുരുത്തതില്ല<br />മുന്നോട്ട് നോക്കിയാല്‍ ഘോരമാമരണ്യം<br />പിന്നിലോ ശൂന്യമരുപ്പരപ്പ്<br />കാലൊന്നിടറിയാല്‍ പീണുപോം ഗര്‍ത്തത്തില്‍<br />കൂലത്തിലാണ് ഞാന്‍ നില്പതിപ്പോള്"<br />കരയാന്‍ മാത്രമറിയുന്നൊരു ഹൃദയത്തിനുടമയാണ് ഇടപ്പള്ളി രാഘവന് പിള്ളയെന്ന് ഈ വരികളില്‍ നിന്നും സ്പഷ്ടമാണ്...സ്നേഹിക്കാന്‍ ആര്‍ത്തിയുള്ളൊരു മനസിനുടമ. സ്നേഹത്തിനപ്പുറം കാമുകിയെ ദേവതയായി കണ്ട ആ ഹൃദയത്തിന് തുടര്‍രംഗങ്ങളിലെ തകര്‍ച്ച താങ്ങാനാവുന്നതിനുമപ്പുറമായിരുന്നുവെന്ന് വ്യക്തം. ദൈവികതയുടെ പരിവേഷമണിഞ്ഞ ആ വികാരം...മനസിനെ അഗാധമായ വീഴ്ചയിലേക്ക് തള്ളിയിടുമെന്ന് ആരറിഞ്ഞു. പിന്നീടുള്ള ഏക ആശ്രയം മരണമെന്ന അനുഭൂതിയല്ലാതെ മേറ്റ്ന്താകും ഒരു ദുര്ബലഹൃദയന്...ഒരു പൊള്ളുന്ന പ്രതലം തുടര്‍ന്ന് അദ്ദേഹത്തെ ആവരണം ചെയ്യുന്നതായി കാണുന്നു..കവിതകള്‍ മരണത്തിന്റെ അഗാധതയിലേക്ക് മുങ്ങി നിവരുന്നതിന്റെ സുഖം വായനക്കാരിലേക്ക് വരുന്നത് അപ്പോഴാണ്...<br />"മരണം മനോഹരപ്പച്ചില വിരിപ്പിട്ട<br />ഗിരിതന്‍ സാനുപ്രാന്തം തഴുകും തരംഗിണി<br />തളിരും വാടാമലര്‍ക്കുലയുമിടതിങ്ങി<br />ത്തളരാതെന്നും തെന്നലേറ്റാടും ലതകളാല്‍<br />നിത്യസൗന്ദര്യത്തിന്റെ നര്‍ത്തനമാമാരംഗ<br />മെത്തുവാനായിട്ടേന്തെന്‍ മാനസം പതറുന്നു..."<br />മരണത്തെ അദ്ദേഹം മാടി വിളിക്കുന്നത് വരികളുടെ സൂക്ഷ്മാണുവിലേക്കിറങ്ങിച്ചെന്നാല്‍ കാണാം...അന്ത്യസന്ദേശത്തിലെ വാക്കുകളുമായി വിളക്കിച്ചേര്‍ക്കുമ്പോള്‍ നിരാശയില്‍ നിന്നും ഉരുത്തിരി<br />ഞ്ഞ ആത്മജ്വല്പനങ്ങളായിരുന്നു ചില കവിതകള്‍ എന്നത് നമ്മെ ദുഖിപ്പിക്കുന്നു.<br />ചങ്ങമ്പുഴയായിരുന്നു ഇടപ്പള്ളിയുടെ ഏറ്റവുമടുത്ത സുഹൃത്ത്...അദ്ദേഹം ആലുവയില്‍ പഠിക്കാന്‍ പോയതോടെ ഇടപ്പള്ളി തനിച്ചായി. വൈകുന്നേരങ്ങളില്‍ പേരണ്ടൂര്‍ റെയില്‍വെ ഓവര്‍ബ്രിഡ്ജിലെ കലുങ്കിലിരുന്നു കാറ്റുകൊള്ളും. ഇത് ഇടപ്പള്ളിയുടെ ശീലങ്ങളിലൊന്നായി മാറി.<br /><br />ചങ്ങമ്പുഴയുമായി പിരിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അദ്ദേഹമെഴുതിയ ചെറുകഥകളിലൂടെ കണ്ണോടിക്കുമ്പോള്‍ മരണത്തിന്റെ നീലിമ തൂലികതുമ്പില്‍ നിന്നും ഇറ്റുവീണുതുടങ്ങിയിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു..പ്രേമം മനസില്‍ കത്തിജ്വലിക്കുന്ന കാലഘട്ടത്തിലാണ് ഈ കഥകളുടെ പിറവി. കഥയുടെ ഭൂമിക പേരണ്ടൂര്‍ റെയില്‍വെ കലുങ്കും..ക്ഷേത്രകുളവും...കവിയുടെ പകലുകളെ സമ്പന്നമാക്കിയ അതേ സ്ഥലം തന്നെ കഥയുടെ പ്രധാന അന്തരീക്ഷമാക്കി മാറ്റി എഴുത്തിന്റെ ലോകത്തേക്ക് കടക്കുമ്പോള്‍ ഇടപ്പള്ളിയുടെ മനസില്‍ ദുരന്തത്തിന്റെ നിഴലുകള്‍ വീണിരുന്നുവോ...<br />കാമുകീകാമുകന്മാരുടെ ആത്മഹത്യയാണ് ഈ കഥകളിലെ പ്രധാനവിഷയം. സ്വന്തം പ്രേമം പരാജയത്തില്‍ കലാശിക്കുമെന്ന് കവി കണ്ടിരുന്നുവോ...അതോ ആത്മഹത്യയാണ് തന്റെ വഴിയെന്ന് നേരത്തെ തീരുമാനിച്ചിരുറച്ചിരുന്നോ...ഇതെല്ലാം ഉത്തരങ്ങളന്യമായ ചോദ്യങ്ങളാവാം. പക്ഷേ കവിയിലേക്ക് ഒരു പുനര്‍വായന നടത്തുമ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമായ തലത്തിലേക്ക് നമ്മെ പറിച്ചു നടുന്നുവെന്ന കാര്യം പറയാതെ വയ്യ.<br />സുധ എന്ന കഥയില്‍ സുധയുടെയും മുരളിയുടേയും ദുരന്തകഥയാണ് അദ്ദേഹം പറയുന്നത്..കളിക്കൂട്ടുകാരില്‍ നിന്ന് പ്രണയത്തിലേക്ക് വ്യതിചലിച്ചുപോയ ഒരാത്മബന്ധമായിരുന്നു അവരുടേത്..മരച്ചുവട്ടില്‍ അമ്പലമുണ്ടാക്കി പൂജ ചെയ്ത് കുട്ടിക്കാലം ആഘോഷമാക്കി മാറ്റിയ ഇണപ്രാവുകള്‍. സുധയുടെ മിടുക്കും കാര്യശേഷിയും മുരളിക്കില്ല..ഒരു മൃദുലഹൃദയന്‍..ഒരിക്കല്‍ വാതുവെച്ച് കുളത്തില്‍ മുങ്ങിക്കിടന്ന മുരളിക്ക് നിവരാന്‍ കഴിഞ്ഞില്ല. കുളത്തിനടിയില്‍ കിടന്ന കരിങ്കല്ലില്‍ വട്ടം പിടിച്ചവന് കിടന്നു. സുധയുടെ എണ്ണം നൂറില്‍ കവിഞ്ഞു. മുരളിക്ക് ക്രമത്തിലധികം ശ്വാസം മുട്ടിതുടങ്ങി. സുധയുടെ എണ്ണത്തിന് വേഗത വര്‍ദ്ധിച്ചു. മുരളി നിവര്‍ന്നു. ശ്വാസം വിടലിന്റെ ശക്തിയില്‍ കുറെ വെള്ളം ശിരസിലും ഉദരത്തിലും കടന്നു. ആ കൈകാലുകള്‍ കുഴഞ്ഞു. ഇതെല്ലാം തന്നെ ഭീതിപ്പെടുത്താനുള്ള മുരളിയുടെ വികൃതിയായി സുധ കരുതി. അവള് കൈകൊട്ടി ചിരിച്ചു. കരയിലേക്ക് അടുക്കുന്നതിനുള്ള ശ്രമമെല്ലാം അവനെ കുളത്തിന്റെ അഗാധതയിലേക്ക് പോകാനാണ് സഹായിച്ചത്. അവന്റെ കണ്മിഴികള് മറിഞ്ഞു...കൈകാലിട്ടടിക്കാന്‍ തുടങ്ങി...മുരളിയുടെ വികൃതിത്തരങ്ങള്‍ പതിവായി കാണാറുള്ള സുധ എല്ലാം തമാശയായി വ്യാഖ്യാനിച്ചു...<br />സന്ധ്യക്ക് മേല്‍കഴുകാനെത്തിയ സുധയുടെ അമ്മയാണ് മുരളിയുടെ മൃതശരീരം കാണുന്നത്..പിന്നീട് മുരളിയെ കുറിച്ചുള്ള മങ്ങാത്ത ഓര്‍മ്മകളുമായി സുധ വളരുകയാണ്. മരതകകുന്നിലെ മാധുരിയുടെ വിവാഹം. അവളുടെ കളിത്തോഴനായ രവീന്ദ്രനാണ് വരന്..സുധയുടെ ചിന്ത അറിയാതെ മുരളിയിലെത്തി നിന്നു. മുരളി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്കുമുണ്ടായേനെ ഒരു വിവാഹം..എന്നവള്‍ ചിന്തിക്കുന്നു.<br />സുധക്ക് മെച്ചപ്പെട്ട ഒരു വിവാഹാലോചന വന്നെങ്കിലും മനസില്‍ നിന്നും മുരളിയെ പടിയിറക്കിവിടാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. മിഴികള്‍ ഈറനണിഞ്ഞ ഒരു രാത്രിയില്‍ കതക് തുറന്നവള്‍ കുളക്കടവിലെത്തി. തന്റെ സാരി അഴിച്ച് കടവിലെ കരിങ്കല്ലുമായി ബന്ധിച്ച് വെള്ളത്തിലേക്ക് എടുത്തുചാടി...<br />ഇവിടെ ആത്മഹത്യയുടെ സുഖമുള്ളൊരു കാറ്റ് വായനക്കാരന്റെ മനസിലേക്ക് ചീറിയടിക്കുന്നത് കാണാം.."പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക"-ഈ മൂന്നിലാണ് ലോകത്തിന്റെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്. ഇടപ്പള്ളി അന്ത്യസന്ദേശത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന ഈ വാക്കുകള്‍ സുധയുടെ ജീവിതവുമായി കൂട്ടിവായിക്കുമ്പോള്‍ കവിയുടെ മനസ് കരിമ്പടത്തിനുള്ളില് നിന്നും പുറത്തുവരുന്നത് കാണാം..ഈ കഥയിലെ സ്ഥലങ്ങളും മറ്റും കവിയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നതും വായനക്കാരനെ ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിക്കുന്നു.<br /><br />കല്ല്യാണം കഴിഞ്ഞില്ല എന്ന കഥ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് മറ്റൊരു ദുരന്ത മുഖത്തേക്കാണ്. ഇതിനും പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നത് പ്രണയമെന്ന പ്രപഞ്ചസത്യം തന്നെ. മാലതിയും പണിക്കരും പ്രണയത്തിലാണ്. പണിക്കരെക്കാള്‍ ഗാഢമാണ് അവളിലെ പ്രണയമെന്നത് ഇടപ്പള്ളിയുടെ വാക്കുകള്‍ നിന്നും വ്യക്തമായി നമ്മോട് മന്ത്രിക്കുന്നുണ്ട്. മനുഷ്യന് ഇണങ്ങിയ ആളെ അവന് തന്നെ സ്വീകരിക്കാനുള്ള അവസരമൊരുക്കുകയെന്ന ലോകനീതി ഒരാളുടെ സ്വാതന്ത്യത്തില്‍ പ്രഥമമാണെന്ന് ഈ കഥ വ്യക്തമാക്കി തരുന്നു...<br />അസമത്വം മാലതിയെ പണിക്കരില്‍ നിന്നും വേര്‍പെടുത്തുന്നു. മാലതിയുടെ വിവാഹം ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം പണിക്കരുടെ കത്ത് അവളുടെ കൈകളിലെത്തി...അത് അവളുടെ മനസിലേക്ക് തീക്കാറ്റായി ആളി..അതിലെ വരികള്‍ ഇങ്ങനെയായിരുന്നു "ഒരു തകര്‍ന്ന ഹൃദയം നവദമ്പതികള്‍ക്ക് സര്‍വമംഗളങ്ങളും ആശംസിച്ചുകൊള്ളുന്നു. ഇതെഴുതുന്ന ഹസ്തം പ്രഭാതത്തില്‍ മരവിച്ചിരിക്കും..."<br />കഥയിലെ പണിക്കരുടെ വാക്കുകള്‍ ഇടപ്പള്ളിയുടെ ജീവിതവുമായി തട്ടിച്ചുനോക്കുമ്പോഴാണ് കൂടുതല്‍ സത്യങ്ങളിലേക്ക് നാം വഴുതി പോകുന്നത്...കാര്യസ്ഥനായി നിന്ന വീട്ടിലെ സ്നേഹതാരകത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെന്ന അപകര്‍ഷതാബോധം ആ മനസില്‍ മഞ്ഞുകണമായി ആഴത്തില്‍ ഉറഞ്ഞിരുന്നുവോ..തന്റെ പ്രണയിനിയുടെ വിവാഹതലേന്നാണ് ഇടപ്പള്ളി രാഘവന്‍പിള്ള ആത്മഹത്യ ചെയ്തതെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ അങ്ങനെ കൂട്ടിവായിക്കുന്നതില്‍ തെറ്റില്ലെന്ന് പറയാം. പിന്നീട് കഥയിലെ പ്രതിപാദ്യം പേരണ്ടൂര്‍ റെയില്‍വേപാലത്തിന് സമീപത്തെ ദുരന്തമാണ്. റെയില്‍പാളത്തില്‍ മരണത്തിന്റെ ശമനതാളം കേട്ടുകിടക്കുന്ന തന്റെ പ്രിയതമന്റെ ശരീരത്തിലേക്കവള്‍ ഓടിവന്നു വീഴുന്നു..ഒന്നുമറിയാത്ത പോലെ കടന്നുപോയ തീവണ്ടിയുടെ സമയതാളത്തിനിടയില്‍ ജീവന് സമാശ്വാസം തേടാനാവാതെ കീഴടങ്ങുമ്പോള്‍ കഥക്ക് തിരശീല വീഴുന്നു...<br />രണ്ടു കഥകളിലും ആത്മഹത്യയാണ് വില്ലന്‍...നഷ്ടപ്പെടുത്തതിനെക്കാള്‍ നല്ലത് മരണത്തിന്റെ നീലിമയില്‍ ഇടം തേടുകയാണെന്ന യാഥാര്‍ത്ഥ്യം ഇടപ്പള്ളി പറഞ്ഞു തരുന്നത് പോലെ തോന്നും..ഈ വാക്കുളുടെ അനസ്യുതമായ ഒഴുക്ക് കാണുമ്പോള്‍...<br />എനിക്ക് രക്ഷാമാര്‍ഗം മരണമാണ്..അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ആ വേര്‍പാടില്‍ ആരും നഷ്ടപ്പെടുന്നില്ല. ഞാന്‍ നേടുന്നുമുണ്ട്. അന്ത്യസന്ദേശത്തിലെ ഈ വാക്കുകളില്‍ കൂടി കണ്ണുപായിക്കുമ്പോള്‍ ചിന്തകളെ മേറ്റ്വിടേക്ക് നാം ആനയിക്കും.<br /><br />മധുരമാമശകള്‍ മണ്ണടിഞ്ഞു<br />മരണത്തിന് ചുണ്ടില്‍ ചിരിപൊഴിഞ്ഞു<br />അപരാധമോരോന്നുമൊത്തു കൂടി<br />അനുവേലമെന്‍ മുന്നില്‍ നൃത്തമാടി<br />ഹൃദയമണ്‍ ഭിത്തിടെ തട്ടിനീക്കി<br />രുധിരമനര്‍ഗളം പാഞ്ഞൊഴുകി...<br />സ്വപ്നജീവിയായ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കവിതകള്‍ ഇന്നും നമ്മോട് സംവദിച്ചുകൊണ്ടിരിക്കുന്നു. പ്രണയത്തിന്റെ സുഗന്ധവും പ്രണയനൈരാശ്യത്തിന്റെ നൊമ്പരവും ബാക്കിവെച്ചിട്ട് പോയ ആ പ്രതിഭ മരണമില്ലാതെ കാല്‍പനീകാസ്വദകരുടെ ആത്മാവില്‍ സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു...<br /><br /><br /><span style="color:#006600;"></span><br /><span style="color:#006600;">കവിയെ കുറിച്ച്...</span><br />ജനനം: 1909 മെയ് 28വിദ്യാഭ്യാസം: മിഡില്‍ സ്കൂള്‍ ഇടപ്പള്ളി, മഹാരാജാസ് കോളജ് ഹൈസ്കൂള്‍. 1929ല്‍ ഇടപ്പള്ളിയിലെ ഒരു ധനികഗൃഹത്തില്‍ കാര്യസ്ഥനായി ജോലിയില്‍ പ്രവേശിച്ചു. 1930ല്‍ തിരുവനന്തപുരത്ത് ബി വി ബുക്ക് ഡിപ്പോയില്‍. 1932ല്‍ തുഷാരഹാരം എന്ന കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. 1934ല്‍ ഹൃദയസ്മിതം, 1935ല്‍ നവസൗരഭം, മണിനാദം എന്നീ കവിതാസമാഹാരങ്ങളും എഴുതി. 1936 ജൂലൈ 7ന് സ്വയം ജീവിതം അവസാനിപ്പിച്ചു.ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.com20